23 December, 2008

റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും

റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് വെബ്ബ്ദുനിയയില്‍ വന്നതും, മലയാളം വിക്കിസംരംഭങ്ങള്‍ക്ക് എതിരെ ചന്ദ്രേട്ടന്‍ (കേരളാഫാര്‍മര്‍), അങ്കിള്‍ എന്നിവര്‍ ബ്ളോഗിലും വിക്കിപാഠശാലയിലും മറ്റ് ഇടങ്ങളിലും പ്രകടിപ്പിച്ച അഭിപ്രായങ്ങളും ആണ് ഈ ലേഖനം എഴുതാനുള്ള പ്രേരണ. കഴിഞ്ഞ ഒരാഴ്ചയായി തന്റെ സ്ഥിതിവിവരക്കണക്ക് വിക്കിയിലാക്കിയില്ല എന്നു പറഞ്ഞ് മലയാളം വിക്കി സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ അപഹാസ്യരാക്കുന്ന പരിപാടികള്‍ പലയിടത്തായി നടക്കുന്നു. കാര്യങ്ങളുടെ നിജസ്ഥിതി എല്ലാവരും അറിയേണ്ടതുണ്ട്. കാളപെറ്റെന്ന് കേട്ടപ്പോ കയറെടുത്ത വെബ്ബ് ദുനിയ അടക്കം. അതിനാണു ഈ പോസ്റ്റ് ഇട്ടത്. ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് മൊത്തം എന്റെ അഭിപ്രായങ്ങള്‍ മാത്രമാണു. അതിനു മലയാളം വിക്കിസംരഭങ്ങളോ മലയാളം വിക്കിപ്രവര്‍ത്തകരോ ഉത്തരവാദികള്‍ ആയിരിക്കില്ല.

താന്‍ കണ്ടു പിടിച്ച റബ്ബറിന്റെ സ്ഥിതിവിവരകണക്കുകള്‍ ഏതെങ്കിലും ഒരു വിക്കി സംരംഭത്തില്‍ എങ്ങനെയെങ്കിലും ചേര്‍ക്കാന്‍ വേണ്ടിയുള്ള കളികള്‍ ചന്ദ്രേട്ടന്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല, അതു 2006 തുടക്കത്തില്‍ തന്നെയുണ്ട്. അന്നു മുതല്‍ തന്നെ അതു വിക്കിപീഡിയ്ക്കു യോജിച്ചതല്ല, ബ്ളോഗിനു യോജിച്ചതാണെന്നു അദ്ദേഹത്തെ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ പലരും ശ്രമിച്ചതാണു. അതിനു അദ്ദേഹത്തിന്റെ പ്രതികരണം ഒരു ബ്ളോഗ് പോസ്റ്റിന്റെ രൂപത്തിലായിരുന്നു. അതു ഇവിടെക്കാണാം. http://keralafarmer.wordpress.com/2006/07/22/india_and_rubber/

ചന്ദ്രേട്ടന്റെ അത്ര വിവരം ഇല്ലാത്ത പലരും അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ആ ബ്ളോഗ് പോസ്റ്റിന്റെ കമെന്റുകള്‍ വായിച്ചാല്‍ മനസ്സിലാക്കാം. അന്നു പരിപാടി നടക്കില്ല എന്നു കണ്ടപ്പോള്‍ ആദ്യം അദ്ദേഹം ചെയ്തത് ആ ലേഖനം ഡിലീറ്റ് ചെയ്ത അഡ്‌‌മിനിസ്റ്റ്രേറ്ററെ ടയറു മുതലാളിയെ സഹായിക്കുന്ന മലയാളം വിക്കിയന്‍ എന്നു ആക്ഷേപിക്കുകയാണു ചെയ്തത് (കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സില്‍ വെച്ചു കണ്ടപ്പോഴും വിക്കിയിലെ ടയറു മുതലാളിയുടെ കാര്യം എന്നോട് പറയുകയും എടുത്തിടുകയും ചെയ്തു. :))

ഇപ്പോള്‍ ഏകദേശം 2 വര്‍ഷത്തിനു ശേഷം ഈ വിഷയം പൊന്തി വരാന്‍ കാരണം സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സില്‍ ജിമ്മി വെയില്‍‌‌സിനെ കണ്ടതാണു. വിക്കി മുതലാളിയെ കണ്ടതോടെ ഇതു തന്നെ അവസരം എന്ന് കണ്ട് വെയില്‍സിനെ നേരിട്ട് കണ്ടു മലയാളം വിക്കി അഡ്‌‌മിനിസ്റ്റ്റെക്കുറിച്ചുള്ള പരാതി ബോധിപ്പികയും, തന്റെ വിസിറ്റിങ്ങ് കാര്‍ഡ് ഏല്പിക്കുകയും ചെയ്തു. ജിമ്മി വെയില്‍സ് മലയാളം വിക്കിയില്‍ വിക്കിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒക്കെ വെടിവെച്ചിടും എന്നാണു ചന്ദ്രേട്ടന്‍ പ്രതീക്ഷിച്ചത്. ജിമ്മി വെയില്‍സ് ആണു വിക്കിപീഡിയ ഓടിക്കുന്നത് എന്ന് അദ്ദേഹം ധരിച്ചു വെച്ചിരിക്കുന്നു എന്നു തോന്നുന്നു. ജിമ്മി വെയില്‍സിന്റെ സ്വകാര്യ സംരഭം ആണു വിക്കിപീഡിയ എന്ന ഒരു ധാരണയും അദ്ദേഹത്തിനുണ്ടെന്നു തോന്നുന്നു.

സോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സ് കഴിഞ്ഞതോടെ പുള്ളി ആദ്യം ചെയ്തത് തന്റെ കണ്ടു പിടുത്തം വിക്കിപാഠശാലയില്‍ ആക്കുകയാണ്. അതു വിക്കിപാഠശാലയ്ക്കു യോജിച്ചത് അല്ലാത്തതിനാല്‍ അതു സ്വാഭാവികമായും അവിടെ നിന്നു നീക്കം ചെയ്തു. ഏറ്റവും പ്രധാന കാരണം അതു ഒറിജിനല്‍ റിസേര്‍ച്ച് ആണ് എന്നതു തന്നെയാണു. വിക്കിപാഠശാലയുടെ നയം ഇങ്ങനെ പറയുന്നു

Wikibooks modules are not:
1. original works of fiction or literature — Wikibooks hosts non-fiction texts only. As such we do not allow original works of fiction or literature. Note that such content is welcomed at the Fiction Wikia.
2. primary research in any field — Wikibooks is not a place to publish primary research such as proposing theories and solutions, original ideas, defining terms, coining words, et cetera. In short, Wikibooks is not for original research. If you have done primary research on a topic, publish your results in normal peer-reviewed journals, or elsewhere on the web, such as at the Academic Publishing Wiki or Wikiversity.

ചന്ദ്രേട്ടന്റെ ലേഖനം നീക്കാന്‍ മുകളില്‍ എഴുതിയിരിക്കുന്ന ഒറ്റക്കാരണം മാത്രം മതി. വേറെയും കാരണങ്ങള്‍ ഉണ്ടാവാം. പക്ഷെ ഇതു തന്നെ പ്രധാനകാരണം.

ഇനി അടുത്തത് അങ്കിളിന്റെ കണ്ടുപിടുത്തം (ഈ കാര്യം ഇവിടെ പറയുന്നതില്‍ വിഷമം ഉണ്ട്. പക്ഷെ മലയാളം വിക്കിപ്രവര്‍ത്തകരെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ കൂടി ബ്ളോഗുകളിലൂടെയും വെബ്ബ് ദുനിയായില്‍ കൂടെയും മറ്റും പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടെണ്ടതുണ്ട്)

തിരുവനന്തപുരം കോണ്‍ഫറന്‍സില്‍ മലയാളം വിക്കിപീഡിയക്കു അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍ , അങ്കിള്‍ എന്റെ അടുത്ത് വന്ന് താന്‍ അങ്കിള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബ്ളോഗറാണു എന്നു പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ബ്ളൊഗ് ഞാന്‍ ശ്രദ്ധിച്ചിട്ടും ഉണ്ട്. കുശലാന്വേഷണത്തിനു ശേഷം അദ്ദേഹം എന്നോട്, താന്‍ മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട ഒരു പ്രധാന സംഗതി, 1980-കളുടെ അവസാനം താന്‍ ചെയ്തിട്ടുണ്ടെന്നും അതിനു ചരിത്രപമായ പ്രത്യേകത ഉണ്ടെന്നും അതിനെക്കുറിച്ച് മലയാളം വിക്കിയില്‍ ലേഖനം വരാന്‍ എന്താണു ചെയ്യെണ്ടെതെന്നു ചോദിച്ചു. അതിനു ആദ്യം തന്നെ എന്റെ ഉത്തരം അങ്ങനെയൊരു ലേഖനത്തിനു (കമ്പ്യൂട്ടറില്‍ ആദ്യമായി മലയാളം എത്തിച്ച വ്യക്തി) വിക്കിപീഡിയയില്‍ സ്കോപ്പില്ല എന്നായിരുന്നു. സാധാരണ ഒരു വിക്കി യൂസര്‍ എന്ന നിലയ്ക്കപ്പുറം എനിക്ക് വിക്കിയില്‍ പ്രത്യേകിച്ച് യാതൊരു പദവിയും മറ്റും ഇല്ല എന്നും ആദേഹത്തോട് പറഞ്ഞു. മാത്രമല്ല ആരു വിചാരിച്ചാലും വിക്കിനയങ്ങള്‍ക്കു യോജിച്ച ലേഖനങ്ങള്‍ മാത്രമേ അവിടെ വരൂ എന്നു അദ്ദേഹത്തോട് സൂചിപ്പിച്ചു.

പിന്നീടു ഞാന്‍ ഇത്രയും കാര്യങ്ങള്‍ അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു.

1. അങ്കിള്‍ ഇതിനു ചരിത്രപമായ പ്രത്യേകത ഉണ്ടെന്നു കരുതുന്നുവെങ്കില്‍ , ഒരിക്കലും അങ്കിള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ലേഖനം തുടങ്ങരുത്. കാരണം സ്വന്തം ജീവിചരിത്രം, സ്വന്തം സംഭാവനകള്‍ ഇതൊക്കെ ആ സംഭാവന നല്‍കിയ ആള്‍ തന്നെ വിക്കിയില്‍ ചേര്‍ക്കുന്നതും എഡിറ്റ് ചെയ്യുന്നതും വിക്കിസംരഭങ്ങള്‍ കര്‍ശനമായി വിലക്കുന്നു. (നമ്മുടെ സംഭാവനകളെക്കുറിച്ച് നമ്മളല്ല പറയേണ്ടത്. അതു ലോകം മനസ്സിലാക്കുകയും അതു മറ്റുള്ളവരാല്‍ എഴുതപ്പെടുകയും ആണ് വേണ്ടത്. )

2. ഇതിനു ചരിത്രപമായ പ്രത്യേകത ഉണ്ടെന്നു അങ്കിള്‍ കരുതുന്നുവെങ്കില്‍, മലയാളം കംപ്യൂട്ടിങ്ങിന്റെ ചരിത്രം ആരെങ്കിലും എവിടെയെങ്കിലും ആധികാരികമായ പുസ്തകമായോ മറ്റോ പ്രസിദ്ധീക്കരിക്കുമ്പോള്‍ അങ്കിളിന്റെ സംഭാവനയും തീര്‍ച്ചയായും അതിന്റെ ഭാഗമാകും. മലയാളം കപ്യൂട്ടിങിന്റെ ചരിത്രം എന്നൊരു ലേഖനം ഭാവിയില്‍ വിക്കിപീഡിയയില്‍ വരുമ്പോള്‍ അങ്കിള്‍ സത്യമായും അങ്ങനെ ഒരു ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ അങ്കിളിന്റെ പേരും സംഭാവനകളും തീര്‍ച്ചയായും ആ ലേഖനത്തില്‍ പരാമര്‍ശിക്കും. (ഇനിയിപ്പം അങ്ങനെ പരാമര്‍ശിക്കുന്നത് അങ്കിളിനു ഇഷ്ടമല്ലെങ്കില്‍ പോലും സംഭാവന സത്യമാണെങ്കില്‍ മലയാളം കംപ്യൂട്ടിങ്ങിന്റെ ചരിത്രം എഴുതുന്ന ആള്‍ക്ക് അതു പരാമര്‍ശിച്ചേ പറ്റൂ).

3. അങ്കിള്‍ തന്നെ അങ്കിളിന്റെ സംഭാവനയെക്കുറിച്ച് പറഞ്ഞാല്‍ പോരാ മറ്റ് ആധികാരികാമായ ഇടങ്ങളില്‍ മൂന്നാമതൊരാള്‍ അതു പ്രസിച്ചീകരിക്കണ്ടതുണ്ട് എന്നും ഞാന്‍ സൂചിപ്പിച്ചു. അതിനു അദ്ദേഹത്തിന്റെ മറുപടി, താന്‍ മറ്റുള്ളവര്‍ പറയുമ്പോഴാണു ഇതു അറിയുന്നത് എന്നും, വേറെ ആരൊക്കെയോ ഏതൊക്കെയോ സൈറ്റുകളില്‍ ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നുമായിരുന്നു. ഏതാ സൈറ്റ് എന്നു ഞാന്‍ ചൊദിക്കാന്‍ പൊയില്ലെങ്കിലും ഇപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ അതു നമ്മുടെ ചന്ദ്രേട്ടന്റെ സൈറ്റ് തന്നെയാണെന്ന് കാണുന്നു. http://keralafarmeronline.com/first-malayalam-fonts ഇതാണു അങ്കിള്‍ പറഞ്ഞ സൈറ്റെങ്കില്‍ ഇതു സഹകരണസംഘം പോലെയാണു എനിക്ക് ഇപ്പോ തോന്നുന്നത്. "എന്റെ ലെഖനം വിക്കിയിലാക്കാന്‍ സഹായിച്ചാല്‍ ഞാന്‍ നിങ്ങടെ ലേഖനവും വിക്കിയിലാക്കാന്‍ സഹായിക്കാം". ഒരു പരസ്പരസഹകരണ സംഘം. അങ്കിള്‍ സത്യത്തില്‍ മലയാളം കമ്പ്യൂങ്ങിനു എന്തെങ്കിലും ചരിത്രപരമായ സംഭാവന ചെയ്തിട്ടുണെങ്കില്‍ ഈ വിവാദത്തില്‍ അനാവശ്യമായി ചേര്‍ന്ന് അങ്കിള്‍ അങ്കിളിന്റെ തന്നെ സംഭാവനയുടെ വില കളയുകയാണ്. ചന്ദ്രേട്ടനു തന്റെ കണ്ടുപിടിത്തം ഏതു വിധേനയും വിക്കിയിലെത്തിക്കണം എന്ന ഒരു ഒറ്റ അജന്‍ഡ മാത്രമേ ഉള്ളൂ. ഇതല്ലാതെ ഒരു വിഷയത്തിലും അദ്ദേഹം ആത്മാര്‍ത്ഥതയോടെ കൈവെച്ചിട്ടില്ല. വിക്കിയിലെ റബ്ബര്‍ എന്ന ലേഖനം നന്നാക്കി കൂടെ എന്നു പറഞ്ഞതിനു റബ്ബര്‍ എന്ന ലെഖനത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് ഒരു ബ്ളൊഗ് പൊസ്റ്റ് ഇട്ട് തന്റെ പാണ്ഡിത്യം പ്രദര്‍ശിപ്പിച്ച ആളാണു അദ്ദേഹം

വിക്കിസംഭങ്ങളുടെ നയം മാറ്റിയെഴുതാത്തിടത്തോളം കാലം റബ്ബറിന്റെ സ്ഥിതിവിവരക്കണക്ക് ഒരു മലയാളം വിക്കി സംരഭത്തിലും ഒരിക്കലും എത്താന്‍ പോകുന്നില്ല. വിക്കിസംരഭങ്ങളില്‍ സംഭാവന ചെയ്യുന്നവരും വിക്കിയുടെ നയങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ള ഒരാള്‍ പോലും ഈ വിഷയത്തില്‍ അദ്ദേഹത്തെ അനുകൂലിച്ച് പറയുന്നില്ല എന്നു ഓര്‍ക്കുക. പലരും അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിച്ചു മാത്രമാണു സംവാദങ്ങളില്‍ മിതത്വം പാലിക്കുന്നത്. പക്ഷെ അങ്കിളിന്റെ കാര്യം അങ്ങനല്ല. ചരിത്രപമായ പ്രത്യേകത അങ്കിളിന്റെ സംഭാവനയ്ക്ക് ഉണ്ടെങ്കില്‍ അതു മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കും. പക്ഷെ ആ സംഭാവനയുടെ മാറ്റ് കുറയ്ക്കാനേ ഇത്തരം വിവാദങ്ങള്‍ വഴിവെക്കൂ.

തന്റെ കണ്ടുപിടുത്തം ആരെയെങ്കിലും കൊണ്ട് എന്നെയെങ്കിലും ഒക്കെ വിക്കിയില്‍ വരുത്തിക്കുക എന്ന ഒരു ഉദ്ദേശത്തോടു കൂടി മാത്രം വിക്കി സംരഭങ്ങങ്ങളില്‍ വരുന്ന ചന്ദ്രേട്ടന്‍ തന്റെ സ്ഥിതിവിവരപട്ടികയും ആയി വീണ്ടും വിക്കിപാഠശാലയില്‍ എത്തുകയും അതു ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു. കുപിതമായ അദ്ദേഹം സതന്ത്രമലയാളം കപ്യൂട്ടിങ്ങ്, തിരുവനന്തപുരം ലിനക്സ് യൂസേറ്‌‌സ് തുടങ്ങി വിവിധ ഇടങ്ങളിലേക്ക് മെയില്‍ അയച്ചു നോക്കി. പക്ഷെ ആ സംരഭങ്ങളില്‍ ഉള്ളവര്‍ക്കൊക്കെ വിക്കിഎന്താണെന്നും അതിന്റെ നയങ്ങള്‍ എന്താണെന്നും അറിയുന്നതിനാല്‍ ആരും അതിനു വിലകൊടുത്തില്ല.

അടുത്തതായി തന്റെ തന്നെ ബ്ളോഗില്‍ ബ്ളോഗ് പൊസ്റ്റുകള്‍ ഇറക്കി പ്രശ്നത്തിനു പ്രശസ്തി കൊണ്ടു വരാന്‍ ശ്രമിച്ചു. അതു ഏല്ക്കുന്നില്ലെന്നു കണ്ടപ്പോള്‍ ട്രിവാന്‍ഡ്രം ബ്ളോഗര്‍മാരെ വല വീശി. അങ്ങനെ ചന്ദ്രേട്ടന്‍ വീശിയ വലയില്‍ വെബ്ബ്‌‌ദുനിയ എന്ന മീന്‍ കൊരുത്തു. സ്വന്തം കമ്പനിയുടെ നിലനില്‍പ്പിനെക്കുറിച്ചെന്നെ അറിയാത്ത വെബ്ബ്ദുനിയ ഒരു സെന്‍സെഷണല്‍ വിഷയം കിട്ടിയപ്പോ എന്താണു കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാതെ ഇതൊരു ഇതൊരു വാര്‍ത്തയാക്കി. ഇപ്പോഴത്തെ പത്രപ്രവര്‍ത്തനം റിപ്പോര്‍ട്ടിങ്ങ് അല്ലല്ലോ, വാര്‍ത്തകള്‍ സൃഷ്ടിക്കലാണല്ലോ :)

വിക്കിയിലെ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്കാനെങ്കില്‍ ഇതിനേക്കാള്‍ വലിയ സംഭവങ്ങള്‍ മലയാളം വിക്കിയില്‍ നടക്കുന്നുണ്ട്. മലയാള ഭാഷയുടെ ചരിത്രത്തില്‍ എഴുത്തച്ഛനൊപ്പം സംഭാവന ഒക്കെ നല്‍കിയ ഒരു തോമസ് കുഴിനാപ്പുറത്തെ മലയാളം, ഇംഗ്ളീഷ്, ഇറ്റാലിയന്‍ വിക്കിയില്‍ നിന്ന് ഇറക്കി വിട്ടിട്ട് അധികം കാലമായില്ല. ആ വാര്‍ത്തയുടെ നോട്ടബിലിറ്റിയുടെ അടുത്തൊന്നും ഈ വാര്‍ത്ത വരില്ല.

ഇനി വെബ്ബ്ദുനിയ വാര്‍ത്തയിലെ ചില പ്രസ്താവനകള്‍ ഒന്നു പരിശൊധിച്ചു നോക്കാം

കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ഒരു വിവരവും ഇല്ലാത്ത ആളുകളാണ് വിക്കിയില്‍ നിന്ന് ലേഖനം നീക്കാന്‍ തീരുമാനിക്കുന്നതെന്ന തോന്നല്‍ ഉണ്ടാക്കുന്നു എന്നു അങ്കിള്‍ പറയുന്നു.

ഇതിനുള്ള ഉത്തരം അങ്കിളിനു മുകളിലുള്ള മറുപടിയില്‍ നിന്നു വായിക്കാം.


കേരളാ ഫാര്‍മര്‍ രണ്ട് ലേഖനങ്ങള്‍ വിക്കി ബുക്സില്‍ രേഖപ്പെടുത്തി. രണ്ടിനേയും വിക്കി ഭരണാധികാരികള്‍ നീക്കം ചെയ്തു ഇതാണ് സംഭവങ്ങളുടെ തുടക്കം. റബ്ബര്‍ ബോര്‍ഡിന്‍റെ ചില സ്ഥിതി വിവരക്കണക്കുകള്‍ ആണ് അതില്‍ ഉണ്ടായിരുന്നത്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത വിശകലനത്തിലൂടെ കണ്ടെത്തിയ ഈ കണക്കിന് കോപ്പി റൈറ്റ് ഉണ്ടെന്നായിരുന്നു മാറ്റാനുള്ള കാരണമായി പറഞ്ഞത്. വിവരാവകാശ നിയമപ്രകാരം ചന്ദ്രശേഖരന്‍ നായര്‍ക്ക് കിട്ടിയ ഈ കണക്കുകളാകട്ടെ വളരെ നിര്‍ണ്ണായകവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും ആയിരുന്നു


മുകളില്‍ എഴുതിയ വിക്കിപാഠശാലയുടെ നയം ഒന്നു വായിച്ചു നോക്കാന്‍ വെബ്ബ് ദുനിയ റിപ്പോര്‍ട്ടര്‍ക്ക് സമയം ഉണ്ടായിരുന്നു എങ്കില്‍ ഈ വിശകലം എന്തു കൊണ്ടു വിക്കിസംരംഭങ്ങളില്‍ വരില്ല എന്നു മനസ്സിലായേനേ.


ഇക്കണക്കിനു പോയാല്‍ കുഞ്ചന്‍ നമ്പ്യാരെക്കുറിച്ച് ആരെങ്കിലും വിക്കിയില്‍ പോസ്റ്റ് ചെയ്താല്‍ ഇതേത് നമ്പ്യാര്‍.. ഇയാളെ കുറിച്ച് കേട്ടിട്ടു പോലുമില്ലല്ലോ എന്നു പറഞ്ഞ് അഡ്മിനിസ്റ്റ്റേറ്റര്‍ മാര്‍ അതു ദൂരെകളയും. സിക്സ്തും ഗുസ്തിയും പിന്നെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വിവരവും മാത്രമുള്ളവരെ ത്യാജ്യഗ്രാഹ്യ വിവേചന ശേഷി വേണ്ട ഉത്തരവാദിത്തമുള്ള ജോലിക്കായി നിയോഗിക്കരുതെന്നു വിക്കിപീഡിയ മനസ്സിലാക്കേണ്ടതായിരുന്നു

കുഞ്ചന്‍ നമ്പ്യാരെ കുറിച്ചുള്ള ലേഖനം മലയാളം വിക്കിപീഡിയയില്‍ ഉണ്ട് കേട്ടോ. അത് ഇവിടെക്കാണാം. http://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D

ഒരുത്തനും അതു കളയില്ല. അതില്‍ തെറ്റുണ്ടെന്കില്‍ തിരുത്താനും കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ത്യാജ്യഗ്രാഹ്യ വിവേചന ശേഷി ഉള്ളവര്‍ക്കു അങ്ങോട്ടു സ്വാഗതം. ത്യാജ്യഗ്രാഹ്യ വിവേചന ശേഷി അല്‍പം കുറഞ്ഞവരാണു ഇപ്പോള്‍ വിക്കിയിലുള്ളത്. അതു കൊണ്ടാണു ഇതേ പോലുള്ള തന്നെപ്പൊക്കി ലേഖനങ്ങളെ കൈയ്യോടെ പിടിക്കാന്‍ പറ്റുന്നത്. അല്ലെങ്കില്‍ ബ്ളോഗ് പോലെ അതൊരു പരസ്പരസഹകരണ സംഘം ആയി പോയേനേ. "നിന്റെ പുറം ഞാന്‍ ചൊറിഞ്ഞു തരാം. എന്റേതു നീ ചൊറിഞ്ഞു താ എന്ന ശൈലി."

കമ്പ്യൂട്ടറില്‍ മലയാളമെത്തിച്ച ആദ്യത്തെ വ്യക്തി - 1986 ല്‍ എന്ന
രീതിയില്‍ ചന്ദ്രകുമാറിനെ കുറിച്ച് ഉള്ളതായിരുന്നു ഫാര്‍മറുടെ രണ്ടാമത്തെ ലേഖനം. കമ്പൂട്ടറിനെ കുറിച്ചും ഇന്റര്‍നെറ്റിനെ കുറിച്ചും കേരളം അറിഞ്ഞു തുടങ്ങും മുമ്പ് ചന്ദ്രകുമാറും സുഹൃത്തും കൂടി നടത്തിയ പരിശ്രമം ഒരിക്കലും മായ്ച്ചു കളയാനാവാത്ത ചരിത്രമാണ്. അതിനെ നിസ്സാരമായി കാണാനാവില്ല.


അങ്കിളിന്റെ സംഭാവനയെക്കുറിച്ചുള്ള വിവാദത്തിനു ഞാന്‍ മുകളീല്‍ മറുപടി പറഞ്ഞിട്ടുണ്ട്. ഫാര്‍മറുടെ പിറകേ പോയി അദ്ദേഹം തന്റെ സംഭാവനകളെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുവാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ്‍.


1986 ലെ പ്രവര്‍ത്തിയുടെ പേരില്‍ ചന്ദ്രകുമാര്‍ പോലും പ്രസിദ്ധി ആഗ്രഹിക്കുന്നുണ്ടാവില്ല. പക്ഷേ കമ്പ്യൂട്ടറില്‍ മലയാളമെത്തിച്ച ചരിത്രമെഴുതിയാല്‍ ഒഴിവാക്കാനാകുമോ അക്കാര്യം. അങ്ങനെയുള്ള ഒരു
ഹിസ്റ്റോറിക്കല്‍ ഡേറ്റാ വിക്കിയില്‍ രേഖപ്പെടുത്തുന്നത് തെറ്റാണോ?. അത് വിമാന നിര്‍മ്മാണത്തിന്‍റെ, പറക്കലിന്‍റെ ചരിത്രത്തില്‍ നിന്ന് റൈറ്റ് സഹോദരന്മാരെ ഒഴിവാക്കുന്നതിന് തുല്യമാവില്ലേ?


ഒറിജിനല്‍ റിസേര്‍ച്ച് ഒരു വിക്കി സംരഭത്തിലും അനുവദനീയമല്ല. ആദ്യം മലയാളം കംപ്യൂട്ടിങ്ങിന്റെ ചരിത്രം എഴുതപ്പെടട്ടെ. അപ്പോ വിക്കിയുടെ ഈ അടിസ്ഥാനനയം പോലും മനസ്സിലാക്കാതെയാണോ തിരുവനന്തപുരം ബ്ളോഗര്‍ എന്ന ഒറ്റ പരിഗണന വെച്ച് വെബ്ബ് ദുനിയ വാര്‍ത്തയാക്കിയത്. പണ്ടത്തെ യാഹൂ-വെബ്ബ് ദുനിയ-മലയാളം ബ്ളോഗര്‍മാര്‍ കോപ്പിറൈറ്റ് പ്രശ്നവും, കേരള്‍സ് ഡോട്ട് കോം പ്രശ്നത്തേക്കാളും വലിയ വാര്‍ത്തയാണു ഒരു തന്നെപൊക്കി ലേഖനം വിക്കിസംരംഭങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന വാര്‍ത്ത എന്നറിഞ്ഞതില്‍ സന്തോഷം. ആരാലും ശ്രദ്ധിക്കെപ്പെടാതെ കിടന്നിരുന്ന മലയാളം വിക്കിപാഠശാല എന്ന വിക്കിയെ കുറച്ച് പേര്‍ക്ക് മനസ്സിലാക്കാന്‍ ഈ വിവാദം സഹായിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി അതില്‍ പുതിയ യൂസേര്‍സ് ചേരുന്നുണ്ട്. ഇതോടെ ആ വിക്കി സജീവമാകും എന്നു കരുതാം.

പിന്നെ ചന്ദ്രേട്ടന്‍ പലയിടത്തും, ഇംഗ്ളീഷ്, ഹിന്ദി വിക്കികളില്‍ തന്റെ ലേഖനം ഇട്ടിട്ടു അതാരും ഡിലീറ്റിയിട്ടില്ല എന്നു പറഞ്ഞു കണ്ടു. അതു വിക്കിയിലെ ലേഖനങ്ങളുടെ താളും, യൂസേര്‍പേജും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാഞ്ഞിട്ടാണു. ഇംഗ്ളീഷ് വിക്കിയില്‍ ആ ലേഖനം കൊണ്ടു പോയി ആര്‍ട്ടിക്കീള്‍ സ്പേസില്‍ ഇട്ടു നോക്കിക്കേ. കുറച്ച് ദിവസത്തിനുള്ളില്‍ വിവരമറിയും. മലയാളം വിക്കിയെപോലെ ഉടനെ റെര്സ്പോണ്‍സ് കിട്ടണം എന്നില്ല. എങ്കിലും അതു ഒഴിവാക്കുക പെടുക തന്നെ ചെയ്യും.

ഹിന്ദി വിക്കിയില്‍ എവിടെ എന്തിട്ടാലും ഒരു പ്രശ്നവും ഉണ്ടാവില്ല. അവിടതിനു ആളുണ്ടായിട്ടു വേണ്ടേ. ഹിന്ദിയില്‍ വിക്കിപീഡിയ തന്നെ ഇപ്പോഴാണു ജീവന്‍ വച്ചു വരുന്നത്. തമിഴ് , മലയാളം എന്നീ രണ്ടു ഭാഷളില്‍ അല്ലാതെ വേറൊരു ഇന്ത്യന്‍ ഭാഷാവിക്കിപീഡിയയിലും വിക്കിനയങ്ങള്‍ പാലിച്ചു കൊണ്ടുള്ള വിക്കിആക്ടിവിസം നടക്കുന്നില്ല. മറ്റു ഇന്ത്യന്‍ വിക്കികളില്‍ ഒക്കെ ലേഖനങ്ങളുടെ എണ്ണം കൂട്ടുക എന്ന ഒറ്റ അജന്‍ഡ മാത്രമെ ഉള്ളൂ. അതിനാല്‍ ഇത്തരം പരിപാടികള്‍ ആ വിക്കികളില്‍ ഒക്കെ ഒരു പ്രശ്നവും ഇല്ലാതെ നടന്നോളും. തോമസ് കുഴിനാപുരത്തിനു 6 മാസത്തോളം ഇംഗ്ളീഷ് വിക്കിപീഡിയയില്‍ ഒരു പ്രശ്നവും ഇല്ലാതെ കിടക്കാന്‍ കഴിഞ്ഞെങ്കില്‍ റബറിന്റെ സ്ഥിതിവിവരക്കണക്ക് ഇംഗ്ളീഷ് വിക്കിബുക്സില്‍ അതില്‍ കൂടുതല്‍ കാലം കിടക്കും .

മലയാള ഭാഷയിലെ ഒരു സ്വന്തന്ത്രഓണ്‍ലൈന്‍ സംരഭം നിരവധി നാഴിക്കല്ലുകള്‍ പിന്നിട്ടപ്പോള്‍ തിരിഞ്ഞു നോക്കാതിരുന്നവെബ്ബ്ദുനിയ എന്ന സൈറ്റ് ഒരു കര്‍ഷകന്റെ രോദനം കണ്ടപ്പോള്‍ ഓടിയെത്തി എന്നു കാണുന്നതില്‍ സന്തോഷം ഉണ്ട്. മലയാളത്തില്‍ ഉള്ള വിക്കിസംരഭങ്ങളുടെ കാര്യം മാത്രം പുറത്തെക്കിക്കുന്നതിനേ അവര്‍ക്കു ബുദ്ധിമുട്ടുള്ളൂ. വംഗനാട്ടിലെ വിക്കിഒക്കെ എങ്ങനെ ഓടുന്നു എന്നതു വെബ്ബ് ദുനിയക്കു കൃത്യമായി അറിയാം. അതും മുന്നു വര്‍ഷം മുന്‍പ് തന്നെ. http://www.weblokam.com/it/news/0610/04/1061004003_1.htm. ആ എണ്ണം കൂട്ടലിന്റെ ഉള്ളറകളികേക്ക് കടക്കുന്നില്ലെന്കില്‍ താഴെ കാണുന്ന ഈ കണ്ണികള്‍ വെബ്ബ് ദുനിയാ റിപ്പോര്‍ട്ടര്‍ നോക്കുന്നത് നന്നായിരിക്കും.

ഇംഗ്ളീഷ് കണ്ടെന്റ്

http://bn.wikipedia.org/wiki/%E0%A6%AD%E0%A6%BE%E0%A6%B0%E0%A6%A4%E0%A7%87%E0%A6%B0_%E0%A6%A8%E0%A6%A6%E0%A7%80%E0%A6%B0_%E0%A6%A4%E0%A6%BE%E0%A6%B2%E0%A6%BF%E0%A6%95%E0%A6%BE

http://bn.wikipedia.org/wiki/%E0%A6%AD%E0%A6%BE%E0%A6%B0%E0%A6%A4%E0%A7%87%E0%A6%B0_%E0%A6%B8%E0%A6%B0%E0%A6%95%E0%A6%BE%E0%A6%B0%E0%A7%80_%E0%A6%AD%E0%A6%BE%E0%A6%B7%E0%A6%BE%E0%A6%B8%E0%A6%AE%E0%A7%82%E0%A6%B9

സ്റ്റുബ്

http://bn.wikipedia.org/wiki/%E0%A6%AA%E0%A7%8B%E0%A6%B2%E0%A7%8D%E0%A6%AF%E0%A6%BE%E0%A6%A8%E0%A7%8D%E0%A6%A1%E0%A7%87%E0%A6%B0_%E0%A6%AA%E0%A6%B0%E0%A6%BF%E0%A6%AC%E0%A6%B9%E0%A6%A8_%E0%A6%AC%E0%A7%8D%E0%A6%AF%E0%A6%AC%E0%A6%B8%E0%A7%8D%E0%A6%A5%E0%A6%BE

http://bn.wikipedia.org/wiki/%E0%A6%AE%E0%A6%BF%E0%A6%9C%E0%A7%8B%E0%A6%B0%E0%A6%BE%E0%A6%AE

http://bn.wikipedia.org/wiki/%E0%A6%85%E0%A6%A3%E0%A7%81%E0%A6%9C%E0%A7%80%E0%A6%AC%E0%A6%AC%E0%A6%BF%E0%A6%9C%E0%A7%8D%E0%A6%9E%E0%A6%BE%E0%A6%A8

ഈ വിധത്തില്‍ ലേഖനങ്ങളുടെ എണ്ണം കൂട്ടാനായിരുന്നെങ്കില്‍ മലയാളം വിക്കിപീഡിയയില്‍ പണ്ടെ ലേഖനങ്ങളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേനേ. ഇനിയെങ്കിലും കാളപെറ്റെന്ന് കേക്കുമ്പോ കയറെടുക്കാതെ കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുക.

മലയാളം വിക്കിസംരഭങ്ങള്‍ അതില്‍ പ്രവര്‍ത്തിക്കുന്ന കുറച്ച് പേര്‍ക്കായി തീറെഴുതി വെച്ചിട്ടൊന്നും ഇല്ല. ആര്‍ക്കും അവിടെ വന്നു തിരുത്തലുകള്‍ നടത്താവുന്നതെ ഉള്ളൂ. പക്ഷെ സ്വയം പൊങ്ങാനും, സ്വന്തം കാര്യങ്ങളെ കുറിച്ചുമുള്ള മാത്രമുള്ള ലേഖനങ്ങള്‍ തിരുത്താനേ അവിടെ വരൂ എന്നാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല.

-----------------------------------------------------------------------------------------------
ഫാര്‍മറ്‌‌ എന്നെ അന്താരാഷ്ട്ര പ്രശസ്തനാക്കിക്കൊണ്ട് :( :( ഷിജു അലക്സിനൊരു മറുപടി എന്ന പൊസ്റ്റിനു ഞാന്‍ ഇട്ട മറുപടി കമ്നെറ്റ്, കമ്നെറ്റുകളും വിശദീകരണങ്ങളും പോസ്റ്റ് അടക്കം ഏതു നിമിഷവും ഡിലീറ്റ് ചെയ്യാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ഭാവി റെഫ‌‌റന്‍സിനു വേണ്ടി ഇവിടേയും ഇടുന്നു,

ഷിജു അലക്സ്‌‌: :Shiju Alex said...

ഈ മറുപടി ഈ വിഷയത്തിലുള്ള എന്റെ അവസാനത്തെ കമെന്റ് ആണ്. റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും എന്ന പോസ്റ്റ് ഇട്ടതിന്റെ ഉദ്ദേശം, റബ്ബറിന്റെ സ്ഥിതി വിവരക്കണക്കും, അങ്കിളിന്റെ കണ്ടുപിടുത്തങ്ങളും എന്തു കൊണ്ടു വിക്കിയില്‍ യോജിക്കില്ല എന്നു ചൂണ്ടിക്കാണിക്കാനാണു.

അതു ഈ പ്രശ്നത്തില്‍ ഉള്‍പ്പെട്ട എല്ലാ കഷികള്‍ക്കും (വെബ്ബ് ദുനിയക്കൊഴിച്ച്) മനസ്സിലായ സ്ഥിതിക്ക് ഈ സംവാദം ഇനിയും നീട്ടി കൊണ്ടു പോയി ചന്ദ്രേട്ടന്റെ ബ്ളോഗിലെ പോസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ എനിക്ക് താല്പര്യം ഇല്ല. ഇങ്ങനെ ഒരു പോസ്റ്റ് ഇട്ട് എനിക്ക് അന്താരാഷ്ട്ര പ്രശസ്തി തന്നതില്‍ പ്രത്യേക നന്ദിയുണ്ട്. :)

ഈ വിഷയം അല്ലാത്ത പല പരിപാടികളും എനിക്കുണ്ടേ. റബ്ബറിന്റെ സ്ഥിതിവിവരക്കണക്കു കൊണ്ട് കാലാകാലം കഴിയാന്‍ പറ്റില്ലല്ലോ. റബ്ബര്‍ പുഴുങ്ങി തിന്നാല്‍ വിശപ്പും മാറില്ലല്ലോ

മുണ്ട് പൊക്കിയെന്നൊക്കെ പറയുന്നത് മാന്യതയുള്ള ഭാഷ അല്ലെന്ന്

ആദ്യം തന്നെ ഈ പ്രസ്താവനയ്ക്കുള്ള ഉത്തരം. അതു എന്റേന്നു പറ്റിയ ഒരു തെറ്റാണു അതു ഞാന്‍ പിന്‍വലിച്ചിരിക്കുന്നു.
അതു ഒന്നു മയപ്പെടുത്തി "അങ്ങാടിയില്‍ തോറ്റതിനു അമ്മയോട്" എന്നു പറയാം. ബ്ളോഗറില്‍ ഇട്ട കമ്നെറ്റ് തിരുത്താന്‍ മാര്‍ഗ്ഗമില്ല. അല്ലേല്‍ തിരുത്തായിരുന്നു. വായ് വിട്ട വാക്കും കൈവിട്ട ആയുധവും എന്നതു പോലെ അതു പോയി. ആ പ്രസ്ഥാവന ഞാന്‍ പിന്‍വലിച്ചിരിക്കുന്നു.

പക്ഷെ ഉത്തരം മുട്ടുമ്പോള്‍ മനോരമയേയും, ടയറു കമ്പനിയേയും, മൈക്രോ സോഫ്റ്റ്‌‌റ്റിനേയും ഒക്കെ കൊണ്ടു വരുന്ന പരിപാടിക്കു എന്താ പറയുക എന്നു എനിക്ക് അറിയില്ല. അതു സൂചിപ്പിക്കാന്‍ വേണ്ടിയാണു ഞാന്‍ അതു പറഞ്ഞതും.


ഷിജു അലക്സെ തെളിവുകളില്ലാതെ ഇത്തരം കുപ്രചരണം നടത്തരുത്. അങ്കില്‍ 1986 ല്‍ മലയാളം ഫോണ്ട് കമ്പ്യൂട്ടറില്‍ പ്രദര്‍ശിപ്പിച്ചു എന്നത് മാതൃഭൂമി വാര്‍ത്ത ആയിരുന്നു. ആ പത്രവാര്‍ത്തയ്ക്ക് ഒരു പ്രാധാന്യവും ഇല്ലെ? അതുപോരെ അങ്കിന്റെ കാര്യം വിക്കിയില്‍ ചേര്‍ക്കാന്‍.


അതു പോരാ എന്നു തന്നെയാണു ഇത്രയും കാലം പറഞ്ഞത്. സ്വന്തം ലേഖനമായി നില്കാനുള്ള ഒരു വകയില്ല എന്നതു തന്നെ അതിന്റെ കാരണം. പിന്നെ അങ്കിളിന്റെ കണ്ടുപിടുത്തതെകുറിച്ച് അങ്കിള്‍ പറഞ്ഞ കാര്യങ്ങളേ ഇപ്പോഴറിയൂ. അല്ലാതെയുള്ള വേണം. മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം തിരഞ്ഞു പോകുന്ന ആള്‍ക്ക് അതു തപ്പിപിടിക്കാന്‍ കഴിഞ്ഞേക്കും . എന്തായാലും അതു എന്റെ ജോലിയല്ല. ഞാന്‍ നേരത്തെ പലയിടത്തായി സൂചിപ്പിച്ച പോലെ "മലയാളം കമ്പ്യൂട്ടിങിന്റെ ചരിത്രം" എന്നൊരു ലേഖനത്തില്‍ മാത്രമേ അങ്കിളിന്റെ സംഭാവനയ്ക്കു സ്കോപ്പുള്ളൂ. അല്ലാതെ "കമ്പ്യൂട്ടറില്‍ ആദ്യമായി മലയാളത്തില്‍ തെളിയിച്ച ആള്‍ " എന്നൊക്കെ ലേഖനത്തിന്റെ തലക്കെട്ട് കൊടുക്കാന്‍ വിക്കിപീഡിയ ബ്ളോഗല്ല.

അപ്പോള്‍ മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം എഴുതപ്പെടട്ടെ. അപ്പോള്‍ അതു എഴുതുന്ന ആള്‍ വ്യക്തമായ തെളിവൊടെ അങ്കിളീന്റെ സംഭാവനയ്ക്കു വിക്കിയില്‍ വരാനുള്ള യോഗ്യത ഉണ്ടെങ്കില്‍ അതു അതില്‍ രേഖപ്പെടുത്തുമായിരിക്കും.


വിക്കിയില്‍ ഒരിടത്ത് പറയും സ്വയം പൊക്കി ലേഖനങ്ങള്‍ പാടില്ല എന്ന്. എന്നാല്‍ അത് ഞാനാണ് ചേര്‍ത്തതെങ്കില്‍ സത്യം പോലും അന്വേഷിക്കാതെ വെട്ടിമാറ്റും. അങ്കിളിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഞാനിത് വിക്കിയില്‍ ചേര്‍ത്തത് മഹാപരാധം തന്നെ അല്ലെ? അതിന് പരസ്പര സഹകരണ സംഘമെന്ന് പേരും തന്നു. അതിന് നായര്‍ സംഘമെന്ന് കമെന്റും കിട്ടി.


ഞാന്‍ എന്തു കൊണ്ട് അതു പറഞ്ഞു എന്ന് http://keralafarmeronline.com/first-malayalam-fonts എന്നതില്‍ അങ്കിളിന്റെ കമെന്റുകളൂം എന്നോടു തിരുവനന്തപ്രത്തു വച്ച് അങ്കിള്‍ പറഞ്ഞ കാര്യങ്ങളും ചേര്‍ത്ത് ഞാന്‍ പറയാം. പക്ഷെ അത് അങ്കിള്‍ പറഞാല്‍ മാത്രമേ പറയൂ. കാരണം ചന്ദ്രേട്ടന്റെ രബ്ബര്‍ സ്ഥിതിവിവരക്കണക്ക് അഭ്യാസം വിക്കിയില്‍ എത്തിക്കാന്‍ ഉള്ള ഒരു ഉപാധി ആയി മാത്രമാണു അങ്കിളിന്റെ സംഭാവന ഉപയോഗിച്ചത്. ഇനി എന്തെലും ഞാന്‍ ഇതിനെക്കുറിച്ച് എഴുതിയാല്‍ അതു അങ്കിളിനു തന്നെയാണു മാനക്കേടാവുക.(നിക്കു സ്വകാര്യമായി ഒരു മെയില്‍ അയച്ചാല്‍ അങ്കിളീണോടു പറയാനുള്ലതു സ്വകാര്യമായി ഞാന്‍ പറഞ്ഞോളാം. അതു ബ്ളോഗിലിട്ടു സ്ഥിതിവിവരകണക്കിനെ വാര്‍ത്തകളില്‍ നിര്‍ത്താനുള്ള ഒരു ഉപാധി ആക്കാന്‍ എനിക്ക് ഒരു ഉദ്ദേശവും ഇല്ല)


പിന്നെ നായര്‍ സംഘത്തിന്റെ കാര്യം എഴുതിയതു ഞാനൊന്നും അല്ലല്ലോ. മറ്റാരെങ്കിലും എന്തേലും ഒക്കെ എഴുതുന്നതിനു ഞാന്‍ ഉത്തരവാദിയല്ല. എന്റെ ബ്ളോഗിലെ അനോനി കമ്നെന്റിനുള്ള ഓപ്‌‌ഷന്‍ നിര്‍ത്താന്‍ ഉദ്ദേശവും ഇല്ല. കാരണം ആളെക്കൂട്ടാനും വിവാദം ഉണ്ടാക്കാനും വേണ്ടി ബ്ളോഗ് എഴുതുന്ന ആളല്ല ഞാന്‍.


ഈ തന്നെപ്പൊക്കി വിശകലനം എന്താണെന്ന് അറിയണം ആദ്യം അതിന്റെ മഹത്വം മനസിലാകണമെങ്കില്‍. പൂര്‍ണമായും ഓപ്പണ്‍ ഓഫീസ് ഡോട് ഓര്‍ഗ് ഉപയോഗിച്ചുള്ള വിശകലനം എന്തെന്ന് ആദ്യം മനസിലാക്കൂ അലക്സെ.


അതൊന്നും എനിക്കറിയേണ്ട കാര്യമില്ല. ഞാന്‍ റബ്ബറില്‍ ഗവേഷണം ചെയ്യുന്ന ആളല്ല. എനിക്ക് അതിന്റെ ഉള്ളുകള്ളികള്‍ അറിയേണ്ട കാര്യവും ഇല്ല. വ്യക്തിപരമായി റബ്ബര്‍ പോലുള്ള എല്ലാ തരം നാണ്യ വിളകളുടെ കൃഷിയോടും എതിര്‍പ്പുള്ള ആളാണു ഞാന്‍. റബ്ബര്‍ പുഴുങ്ങി തിന്നു ജീവിക്കാന്‍ പറ്റില്ലല്ലോ. :)

ഒറിജിനല്‍ റിസേര്‍ച്ച് ഒരു വിക്കിസംരംഭത്തിലും അനുവദനീയമല്ല. അതു കൊണ്ട് തന്നെയാണു സ്ഥിതിവിവരക്കണക്ക് വിക്കികളില്‍ നിന്നു ഒഴിവാക്കിയത്.


പിന്നെ ഓപ്പണോഫീസിന്റെ മാഹാത്മ്യങ്ങള്‍ എനിക്ക് കേക്കണ്ട. കാരണം ഞാന്‍ 24 മണിക്കൂറും അതില്‍ തന്നെയാണു പണിയുന്നത്. ഓപ്പണോഫീസില്‍ തയാറാക്കിയതു കൊണ്ട് റബ്ബറിന്റെ സ്ഥിതിവിവരക്കണക്കിനു മഹത്വം കൂടിയെങ്കില്‍ ആ സ്ഥിതി വിവരക്കണക്കിനു എന്തോ പ്രശ്നമുണ്ട്. സ്ഥിതിവിവരക്കണക്ക് വായിക്കാന്‍ പറയരുത് പ്ളീസ്. എനിക്ക് വേറെ പണിയുണ്ട്.



തിരുവനന്തപുരത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠനകേന്ദ്രം സ്വാപിക്കുന്നു എന്ന മംഗളം വാര്‍ത്ത അഭിമാനത്തോടെ എസ്.എം.സി ഗ്രൂപ്പില്‍ ഇട്ടല്ലോ. അവിടെ അഭിമാനിക്കേണ്ടത് ഞാനല്ലെ?

അതില്‍ എന്തിനാ ചന്ദ്രേട്ടന്‍ അഭിമാനിക്കുന്നത്. ചന്ദ്രേട്ടനാണോ ആ തീരുമാനം എടുത്തത്? ആ കേന്ദ്രം കൊണ്ടു വരാന്‍ സര്‍ക്കാരിനെ കൊണ്ട് സമ്മതിപ്പിച്ചതു ചന്ദ്രേട്ടനാണോ? ആ കേന്ദ്രം സ്ഥാപിക്കാന്‍ പോകുന്ന സ്ഥലം കൊടുത്തതു ചന്ദ്രേട്ടനാണോ? അതോ ഇനി ഇപ്പോ തിരുവനന്തപുരം ബ്ളോഗര്‍മാരുടെ വല്ല സംരഭംവും ആണോ ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠനകേന്ദ്രം? ഈ വക കാര്യങ്ങള്‍ ഒന്നുംമല്ല അഭിമാനത്തിനു കാരണം എങ്കില്‍ എല്ലാവര്‍ക്കും ഒരേ പോലെ അഭിമാനിക്കാന്‍ ഉള്ള സംഗതിയാണതു.


ഞാന്‍ മലയാളം വിക്കിയിലും യൂസര്‍ പേജില്‍ ഇടാന്‍ തന്നെയാണ് ശ്രമിച്ചത്. ഒരു അഡ്മിന്‍ എനിക്ക് തന്ന നിര്‍ദ്ദേശം ഷിജുവിന്റെ പോസ്റ്റില്‍ കമെന്റായി ഉണ്ട്.


3 വര്‍ഷത്തിനു മേലായി ചന്ദ്രേട്ടേട്ടന്‍ വിക്കിയില്‍ എത്തിയിട്ട്. അപ്പോള്‍ അതില്‍ എന്തൊക്കെ ആവാം ആവില്ല എന്നുള്ള അവബോധത്തിനു സമയം അതിക്രമിച്ചു. വിക്കിയുടെ നയം പ്രകാരം അനുവദനീയമല്ല എന്നുള്ള നയം തന്നെ എടുത്ത കാണിച്ച സ്ഥിതിക്കു ഇനി ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമില്ല. ഒരു ലേഖനം വിക്കിയില്‍ ഇടാവോ എന്നതു വിക്കിയില്‍ എഡിറ്റ് തുടങ്ങുന്ന ആദ്യത്തെ കുറച്ച് ആഴ്ചകളില്‍ ഉപയോക്താക്കള്‍ക്കു തോന്നുന്ന സംശയമാനൂ. മൂന്നു വര്‍ഷങ്ങള്‍ക്കു മേലായി വിക്കിയെ പരിചയമുള്ള ഒരാള്‍ ചോദിക്കേണ്ട ചോദ്യമല്ല അത്. സ്വന്തം കണ്ടു പിടുത്തം മാത്രമേ വിക്കിയിലെഴുതൂ എന്നു ശഠിക്കുന്നതിന്റെ പ്രശ്നമാണിതു.

അല്ല ഞാന്‍ ഇതെന്തിനാ പിന്നേം പറയുന്നതു പലയിടത്തായി പലരായി പറഞ്ഞതാണല്ലോ. വിക്കി യൂണീവേറ്‌‌സിറ്റിയില്‍ റിസേര്‍ച്ചിനു റെഫ്‌‌റന്‍സ് ആയി വെക്കാന്‍ പറ്റാത്തതു കൊണ്ടു തന്റെ ലേഖനം വിക്കിയില്‍ പറ്റില്ല എന്നു പല ആളുകള്‍ പറഞ്ഞതില്‍ നിന്നു ചന്ദ്രേട്ടന്‍ മനസ്സിലാക്കുകയും ചെയ്തു. അപ്പോള്‍ പിന്നെ ഞാനെതു പറയാന്‍. പി.എച്ച്.ഡിക്കാര്‍ക്ക് വായിക്കാന്‍ വേണ്ടി മാത്രമല്ല വിക്കിയില്‍ ലേഖനം എഴുതപ്പെടുന്നത്.

എങ്കില്‍ ആ ടയറുകമ്പനിയെക്കുറിച്ച് പറഞ്ഞതെന്തെന്ന് വ്യക്തമാക്കിക്കൂടെ?


കമ്പനി ഏത്, എന്തു പറഞ്ഞു എന്നതല്ല ഇവിടെ പ്രശ്നം.അങ്ങാടിയില്‍ തോറ്റതിനോട് അമ്മയോട് എന്ന പറഞ്ഞമാതിരി, ഉത്തരം മുട്ടുമ്പോള്‍ മനോരമ, ടയറു കമ്പനി, മൈക്രോസോഫ്റ്റ് എന്നിങ്ങനെ വിവിധ നമ്പറുകള്‍ ഇറക്കുന്നതാണു. വിക്കി ഈ പറഞ്ഞ സംഗതികള്‍ ഒന്നുമല്ല ഓടിക്കുന്നത്. അവര്‍ മാസാമാസം അയച്ചു തരുന്ന ചെക്കുകള്‍ കൊണ്ടല്ല മലയാളം വിക്കി പ്രവര്‍ത്തകര്‍ കഞ്ഞി കുടിക്കുന്നതും.


ഈ മലയാളം വിക്കിപ്പീഡിയയുടെ അവതാരകരെയാറരയും ജിമ്മി വെയില്‍സിന്റെ ഏഴയലത്ത് കണ്ടില്ലല്ലോ?

സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സില്‍ മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ പങ്കെടുത്തതു സര്‍ക്കാരിന്റെ ക്ഷണപ്രകാരവും മലയാളം വിക്കി സംരംഭങ്ങളെ അവിടെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയും കൂടി മാത്രമാണു. അതിനപ്പുറം ഒരു പരിപാടിയും അജന്‍ഡയും ഞങ്ങള്‍ക്കില്ലായിരുന്നു. അതല്ലാതെ അവിടെ വരുന്ന പ്രമുഖരോടൊപ്പം നിന്ന് പടം എടുത്തു എഫ്.എസ്.എഫ്.എസിലെ ചില പ്രമുഖര്‍ http://keralafarmeronline.com/fsfs-vips/lang/ml/ എന്ന രീതിയില്‍ ഞങ്ങളുടെ പടം എടുത്തു പ്രദര്‍ശിപ്പിക്കാന്‍ ആയിരുന്നില്ല ഞങ്ങള്‍ അവിടെ വന്നത്.

പിന്നെ ഞങ്ങള്‍ക്കാര്‍ക്കും റബ്ബറിന്റെ സ്ഥിതി വിവരണക്ക് വിക്കിയില്‍ കയറ്റുന്നതു സംബന്ധിച്ച് ജിമ്മിയോട് പരാതി ബോധിപ്പിക്കാനോ, വിസിറ്റിങ്ങ് കാര്‍ഡ് കൊടുക്കാന്‍ വേണ്ടി ജിമ്മിയെ കാണാനോ ഉദ്ദേശം ഉണ്ടായിരുന്നില്ല. കാരണം എനിക്ക് വിസിറ്റിങ്ങ് കാര്‍ഡൊന്നും ഇല്ല. (വിസിറ്റിങ്ങ് കാര്‍ഡുണ്ടായിരുന്നെങ്കില്‍ ............ഞാനും ജിമ്മിക്കു ഒരെണ്ണം കൊടുത്തേനേ....) വിസ്റ്റിങ്ങ് കാര്‍ഡ് അടിച്ചിറക്കി നാടു നീളെ വിതരണം ചെയ്യാനുള്ള പരിപാടികള്‍ ഒന്നും ഞാന്‍ ചെയ്യുന്നില്ല. ഈ വിസിറ്റര്‍മാര്‍ എല്ലാം കൂടി വീട്ടിലേക്ക് വന്നാലോ മെയില്‍ അയച്ചാലോ അതിനൊന്നും പിറകേ പോകാന്‍ എനിക്കു സമയവും ഇല്ല.

ജിമ്മിയെ ജിമ്മിയുടെ സെഷന്‍ കഴിഞ്ഞപ്പോ കണ്ടു, പരിചയപ്പെട്ടു. അത്ര തന്നെ. അതിനപ്പുറം അതില്‍ ഒന്നും ഇല്ല. ഇനിയിപ്പം കണ്ടിലേലും ഒരു കുറവും ഉണ്ടാവുമായിരുന്നില്ല.

ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു മറുപടി പറഞ്ഞ് കമെന്റ് ഓപ്ഷന്‍ പൂട്ടിയത് നന്നായി. ഇന്നെങ്കില്‍ ഇതുപോലുള്ള കോവാലന്മാരും അവന്റെ കിങ്കരന്മാരും ജന്മമെടുത്തെന്ന് വരും.

വെറുതെ പൂട്ടുകയല്ല ചെയ്തത്. പറഞ്ഞിതിനൊക്കെ മറുപടി തന്നിട്ടു തന്നെയാണു. കോലാവന്മാരും കിങ്കരന്മാരും "റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും" എന്ന പോസ്റ്റ് വന്നതിനു ശേഷമല്ലല്ലോ ജന്മമെടുത്തത്. അവര്‍ പറയുന്നതിനു ഞാന്‍ ഉത്തരവാദിയും അല്ല.

ചിലര്‍ ചേര്‍ന്ന് വിക്കി സംരംഭങ്ങളില്‍ പോളിസി ഉണ്ടാക്കി വരുന്ന താളുകളെക്കുറിച്ച് ഒരറിവുമില്ലാത്തവരെക്കൊണ്ട് നീക്കം ചെയ്യിച്ച് മെയിലിങ്ങ് ഗ്രൂപ്പിലിരുന്ന ചര്‍ച്ചകള്‍ ചെയ്ത് തീരുമാനങ്ങളെടുത്ത് വിമര്‍ശിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ പടവാളോങ്ങുന്നവര്‍ ഉത്തരം മുട്ടിക്കത്തക്ക രീതില്‍ പോസ്റ്റുകളിട്ട് അഭിമാനം കൊള്ളുമ്പോള്‍ തനിക്കറിയാവുന്ന ഭാഷയില്‍ മറ്റുള്ളവര്‍ക്കും പ്രതികരിക്കാന്‍ കഴിയും എന്ന് ഷിജു അലക്സിനെപ്പോലുള്ളവര്‍ മറന്നുപോകുന്നു.


വിക്കി പോളിസി അങ്ങനെ തോന്നിയ പോലൊന്നുമല്ല ഉണ്ടാക്കുന്നതു. ആവശ്യത്തിനു ചര്‍ച്ചകള്‍ക്കും വിശകലനത്തിനും ശേഷം മാത്രമാണു. റബ്ബറിന്റെ സ്ഥിതിവിവരക്കണക്കിനു വേണ്ടി മാത്രമല്ലാതെ വിക്കിയില്‍ വന്നിരുന്നുവെങ്കില്‍ അങ്ങനെയുള്ള നയരൂപീകരണത്തില്‍ ചന്ദ്രേട്ടനും പങ്കാളീയാവാമായിരു. അല്ലാതെ ബ്ളോഗുകളിലൂടെയും മെയിലിങ്ങ് ലിസ്റ്റുകളില്‍ കൂടെയും ഉള്ള ചര്‍ച്ചകളിലൂടെയും മറ്റും അല്ല വിക്കി നയങ്ങള്‍ രൂപീകരിക്കപ്പെടുന്നത്.

വലിയൊരു വിക്കി സംരംഭത്തിന് അന്തസ്സുള്ള യൂണിവേഴ്സിറ്റികളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത് വലിയൊരു ക്ഷീണം തന്നെയാണ്. ഇക്കാര്യം എനിക്ക് നേരത്തെ അറിയാമായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ വിക്കിയില്‍ എത്തിച്ചേരില്ലായിരുന്നു.

വളരെ നന്നായി. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ജിമ്മി വെയില്‍സിനു വിസ്റ്റിങ്ങ് വാര്‍ഡ് കൊടുക്കില്ലായിരുന്നു അല്ലേ. യൂണിവേറ്‌‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്യുന്നവര്‍ക്കു വേണ്ടി മാത്രമല്ല വിക്കി ലേഖനങ്ങള്‍ എഴുതപ്പെടുന്നത്. അവരല്ല വിക്കിയിലെ വായനക്കാരുടെ ഭൂരിപക്ഷവും. പി.എച്ച്.ഡി ചെയ്യുന്നവര്‍ക്കു വേണ്ടി മാത്രം ലേഖനമെഴുതുന്നവര്‍ക്കു സ്വകാര്യസൈറ്റും ക്നോളും ഒക്കെ തന്നെ നല്ലത്. അതിനെയൊന്നും എവിടെയും വിലക്കുകയും ഇല്ല. ഏതു കാര്യവും എന്റെ മഹത്തായ കണ്ടു പിടുത്തം എന്ന രീതിയില്‍ അവിടെ പ്രദര്‍ശിപ്പിക്കാം. ആരും ചൊദ്യം ചെയ്യില്ല.

അപ്പോള്‍ സംഗതികള്‍ ആവശ്യത്തില്‍ കൂടുതല്‍ വിശദീകരിച്ചു. ഇനി അപ്പോ 2010-ത്തില്‍ വീണ്ടും റബ്ബറിന്റെ സ്ഥിതി വിവരക്കണക്കുമായി വിക്കിയില്‍ വരുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.

23 comments:

  1. പോണ പോക്കിന്‌ ബ്ലോഗിനും ഇട്ടൊരു താങ്ങുണ്ടല്ലോ :)

    വിക്കിയും ബ്ലോഗും തമ്മിലൊരു താരതമ്യം വേണോ? ബ്ലോഗ് ഒരു വിക്കിയേക്കാൾ സ്വതന്ത്രവും പേഴ്സണലും ആയ സ്ഥലമാണ്‌. കുറേ വ്യക്തികൾ തമ്മിലുള്ള ഇന്ററാക്ഷൻ എങ്ങയൊക്കെ ആവാമോ അതിൽ പലതും അവിടെ പ്രതിഫലിക്കും. വിക്കി അതിന്റെ ആന്റി-തീസിസാണ്‌. ബ്ലോഗ് ബ്ലോഗിന്റെ വഴിക്കും വിക്കി വിക്കിയുടെ വഴിക്കും പൊക്കോട്ടെ.

    ReplyDelete
  2. ഒരു വിക്കിപ്പീഡിയന്‍ തന്റെ ബ്ലോഗിലൂടെ അര്‍ദ്ധസത്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. വിക്കിപ്പീഡിയയെക്കുറിച്ച് കൂടുതല്‍ അറിവില്ലാതിരുന്ന സമയത്ത് അവിടെ ഞാനീ വിഷയം അവതരിപ്പിച്ചപ്പോള്‍ അവിടെയല്ല വിക്കി ബുക്സില്‍ ഇതിടാം എന്ന് പറഞ്ഞിരുന്നു. മലയാള മനോരമയെക്കുറിച്ച് ഞാന്‍ വ്യക്തിപരമായി പറഞ്ഞകാര്യങ്ങള്‍ ഇവിടെ തെറ്റായ രീതിയില്‍ ഉദ്ധരിച്ച് ഇവിടെയും ആളെക്കൂട്ടാനുള്ള ശ്രമത്തിലാണല്ലോ താങ്കള്‍. മനോരമയെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിപ്രകാരം മാത്രമാണ്. കേരളത്തിലെ റബ്ബര്‍ കച്ചവടക്കാരെ നിയന്ത്രിക്കുവാന്‍ ഒരു ടയര്‍ നിര്‍മ്മാതാവിന്റെ പത്രത്തില്‍ വ്യാപാരി വില പ്രസിദ്ധീകരിക്കുന്നത് തെറ്റാണ് എന്നും അത്തരത്തിലൊരു വില മറ്റാരും പ്രസിദ്ധീകരിക്കാറും ഇല്ല എന്നുമാത്രമാകും.താങ്കള്‍ക്ക് എഴുതുവാനുള്ള കഴിവും സാഹിത്യവും കൂടുതല്‍ വശമുണ്ടാകാം. അതെനിക്കില്ല.
    അങ്കിളും ഞാനും കൂടെ സഹകരണസംഘം രൂപീകരിച്ചു എന്ന താങ്കളുടെ കണ്ടെത്തല്‍ അപാരം തന്നെയാണ്. അങ്കിലിന്റെ വാര്‍ത്ത പത്രത്താളില്‍ നിന്ന് സ്കാന്‍ ചെയ്ത് പ്രസിദ്ധീകരിച്ചത് ഞാനായിരുന്നു. അതിനാല്‍ത്തന്നെയാണ് അങ്കിളറിയാതെ എന്റെ സ്വന്തം ഇഷ്ടപ്രകാരം ഞാനത് പ്രസിദ്ധീകരിച്ചത്. അതിന് പ്രചോദനമായത് ജിമ്മിവെയില്‍സിന്റെ പ്രസംഗം തന്നെ ആയിരുന്നു. പക്ഷെ ഞാന്‍ ജിമ്മി വെയില്‍സിനോട് സെസാരിച്ചു എന്ന് താങ്കള്‍ കണ്ടെത്തിയത് ഒന്ന് ആആംഗലേയത്തിലാക്കി ജിമ്മി വെയില്‍സിനയച്ച് വെരിഫൈ ചെയ്യുന്നത് നല്ലതായിരിക്കും. ഞാനും ജിമ്മിവെയില്‍സും തമ്മില്‍ സംസാരിച്ചതെന്തെന്ന് ഞങ്ങള്‍ക്ക് മാത്രമല്ലെ അറിയാവൂ. എനിക്കറിയില്ലായിരുന്നു ജിമ്മിവെയില്‍സിന് മലയാളം വിക്കിയില്‍ ഒരവകാശവും ഇല്ലെന്ന്. താങ്കളുടെ പോസ്റ്റ് വായിച്ചപോപഴാണ് അത് ബോധ്യപ്പെട്ടത്.
    എന്റെ ഗതി ഇതാണെങ്കില്‍ സ്കൂള്‍ കുട്ടികള്‍ വിക്കിയില്‍ വന്നാല്‍ എന്താവും സ്ഥിതി. ചിലരെ അഡ്മിന്‍മാരാക്കുമായിരിക്കും അല്ലെ. പ്രശസ്തിക്കുവേണ്ടി അവരും കൂടെ നില്കുമല്ലോ. താങ്കളും മന്‍ജിത്ത് കൈനിക്കരയും കൂടിയുള്ള സഹകരണസംഘമാണ് വിക്കി മലയാളം എന്ന് എനിക്കും ആരോപിക്കാം.
    വിക്കിപ്പീഡിയയില്‍ ഞാന്‍ കണ്ടെത്തിയ ഗവേഷണമൊന്നും അല്ല പ്രസിദ്ധീകരിച്ചത്. ഒരു പഠനം മാത്രമാണ്. അവിടെയും ഞാനത് വ്യക്തമാക്കിയിരുന്നു. എം.ബി.എ, പി.ജി, പി.എച്ച്.ഡി എന്നിവയ്ക്ക റഫറന്‍സ് ആയി ഉപയോഗിക്കാന്‍ സഹായകം എന്നതാണ്.
    താങ്കളുടെ പോസ്റ്റ് പൂര്‍ണമായും പഠിച്ചശേഷം വീണ്ടും പ്രതികരിക്കാം. ഇത് ഹാജര്‍ വെച്ചതാണ്.

    ReplyDelete
  3. ജസ്സി എന്ന വിക്കിബുക്സിന്റെ അഡ്മിന്‍ എനിക്ക് തന്ന നിര്‍ദ്ദേശം ചാറ്റിലൂടെ.
    6:57 PM ഞാന്‍: Did you know about wiki paaThaSaala?
    Jesse: Ya....I'm administrator there
    ഞാന്‍: Did you saw my page?
    6:58 PM Jesse: Yes..
    Make that a book..
    not in user talkpage..
    ഞാന്‍: Statisticks are allowed?
    Jesse: as a book only
    6:59 PM text book
    ഞാന്‍: In this paaThaSaala itself OR Wiki books?

    ReplyDelete
  4. ഫാര്‍മറേ, താങ്കളും ഒരു വിക്കിപീഡിയന്‍ തന്നെ.

    റബ്ബര്‍ - സ്ഥിതിവിവരക്കണക്കുകള്‍ ഒറിജിനല്‍ റിസര്‍ച്ച് ആയസ്ഥിതിയ്ക്ക് വിക്കി സംരംഭങ്ങളില്‍ ചേര്‍ക്കാന്‍ കഴിയില്ല എന്നു മനസിലാക്കുമല്ലോ. മറ്റ് ജേണലുകളില്‍ / പാഠപുസ്തകങ്ങളില്‍ ഇത് പ്രസിദ്ധീകരിക്കൂ, എന്നിട്ട് അത് റെഫറന്‍സ് ആക്കി തീര്‍ച്ചയായും റബ്ബര്‍ എന്ന ലേഖനത്തിന്റെ ഭാഗമാക്കാം.

    അങ്കിളിന്റെ മലയാളം കമ്പ്യൂട്ടിങ്ങിനുള്ള സംഭാവനകളെ കുറച്ചുകാണുന്നില്ല. അതിനും കൂടുതല്‍ മീഡിയ അക്സപ്റ്റന്‍സ് വരുത്താന്‍ ശ്രമിക്കൂ.

    ReplyDelete
  5. ഒരു വിക്കിപ്പീഡിയന്‍ തന്റെ ബ്ലോഗിലൂടെ അര്‍ദ്ധസത്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

    അര്‍ദ്ധസത്യം ഒന്നും അല്ല. എല്ലാം മുഴു സത്യങ്ങള്‍ ആണ്.

    വിക്കിപ്പീഡിയയെക്കുറിച്ച് കൂടുതല്‍ അറിവില്ലാതിരുന്ന സമയത്ത് അവിടെ ഞാനീ വിഷയം അവതരിപ്പിച്ചപ്പോള്‍ അവിടെയല്ല വിക്കി ബുക്സില്‍ ഇതിടാം എന്ന് പറഞ്ഞിരുന്നു.

    അതു ശരിയല്ല എന്നു കാര്യകാരണ സഹിതം പലരും ബോദ്ധ്യപൊപ്പെടുത്തിയതല്ലേ. പിന്നെം ഈ വിഷയം പൊക്കി പിടിച്ച് നടക്കണോ.

    ഇവിടെ തെറ്റായ രീതിയില്‍ ഉദ്ധരിച്ച് ഇവിടെയും ആളെക്കൂട്ടാനുള്ള ശ്രമത്തിലാണല്ലോ താങ്കള്‍.


    ആളെക്കുട്ടി ആഡ് സെന്‍സിലൂടെ കാശുണ്ടാക്കാന്‍ എന്റെ ബ്ളോഗില്‍ ആ വിധ സംവിധാനങ്ങള്‍ ഒന്നും ഇല്ല. നിങ്ങളുടെ ഒക്കെ ബ്ളോഗില്‍ ഒക്കെ കയറുന്ന പോലെ എന്റെ ബ്ളോഗില്‍ ആളുകള്‍ കയറാറും ഇല്ല. സ്റ്റാറ്റ് മീറ്ററുകള്‍ നോക്കിയാല്‍ അതു മനസ്സിലാകും.


    മലയാള മനോരമയെക്കുറിച്ച് ഞാന്‍ വ്യക്തിപരമായി പറഞ്ഞകാര്യങ്ങള്‍ ഇവിടെ തെറ്റായ രീതിയില്‍ ഉദ്ധരിച്ച് ഇവിടെയും ആളെക്കൂട്ടാനുള്ള ശ്രമത്തിലാണല്ലോ താങ്കള്‍. മനോരമയെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിപ്രകാരം മാത്രമാണ്. കേരളത്തിലെ റബ്ബര്‍ കച്ചവടക്കാരെ നിയന്ത്രിക്കുവാന്‍ ഒരു ടയര്‍ നിര്‍മ്മാതാവിന്റെ പത്രത്തില്‍ വ്യാപാരി വില പ്രസിദ്ധീകരിക്കുന്നത് തെറ്റാണ് എന്നും അത്തരത്തിലൊരു വില മറ്റാരും പ്രസിദ്ധീകരിക്കാറും ഇല്ല എന്നുമാത്രമാകും.


    ഞാന്‍ മനോരമയെക്കുറിച്ചല്ലല്ലോ പറഞ്ഞത്. അങ്ങനെ ഈ പൊസ്റ്റില്‍ പറഞ്ഞിട്ടും ഇല്ല. എന്നോട് മനോരമയെക്കുറിച്ചും അല്ല ചന്ദ്രേട്ടന്‍ പറഞ്ഞതും. വേറൊരു ടയറു കമ്പനിയുടെ കാര്യമാണു. ടയറു കമ്പനിയുടെ പേരു ഞാന്‍ ഇനി ഇവിടെ പറയണ്ടല്ലോ.


    അങ്കിളും ഞാനും കൂടെ സഹകരണസംഘം രൂപീകരിച്ചു എന്ന താങ്കളുടെ കണ്ടെത്തല്‍ അപാരം തന്നെയാണ്. അങ്കിലിന്റെ വാര്‍ത്ത പത്രത്താളില്‍ നിന്ന് സ്കാന്‍ ചെയ്ത് പ്രസിദ്ധീകരിച്ചത് ഞാനായിരുന്നു.

    അങ്ങനെ ഒരു സംശയം മുന്‍പൊന്നും ഇല്ലായിരുന്നു. അങ്കിള്‍ തിരുവനന്തപുരത്ത് വെച്ച് കണ്ടപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ എനിക്ക് ഒരു സംശയം തോന്നിയും ഇല്ല. അങ്കിളിന്റെ സംഭാവനയ്ക്കു ആധികാരികമായ ഒരു റെഫറന്സ് ആയിരിക്കും ആ സൈറ്റ് എന്നേ ഞാന്‍ കരുതിയുള്ളൂ. പക്ഷെ ഇപ്പോ തീര്‍ച്ചയായും സംശയം ഉണ്ട്. 1986-ല്‍ മുതലുള്ള മാതൃഭൂമി പേപ്പര്‍ / പേപ്പറ്റ് കട്ടിങ്ങുകള്‍ ഒരു കൗതതുകത്തിനു പുറത്താണെങ്കില്‍ കൂടി 20 വര്‍ഷത്തിനു ശേഷം ഉപയോഗിക്കാം എന്ന ഉദ്ദേശത്തോടു കൂടി സൂക്ഷിച്ചു വച്ചിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്. ഈ ഇപ്പോ വേറെ ആര്‍ക്കെങ്കിലും മറ്റു സംശയങ്ങള്‍ എന്തേലും ഉണ്ടോ എന്ന് എനിക്കറിയില്ല.


    പക്ഷെ ഞാന്‍ ജിമ്മി വെയില്‍സിനോട് സെസാരിച്ചു എന്ന് താങ്കള്‍ കണ്ടെത്തിയത് ഒന്ന് ആആംഗലേയത്തിലാക്കി ജിമ്മി വെയില്‍സിനയച്ച് വെരിഫൈ ചെയ്യുന്നത് നല്ലതായിരിക്കും. ഞാനും ജിമ്മിവെയില്‍സും തമ്മില്‍ സംസാരിച്ചതെന്തെന്ന് ഞങ്ങള്‍ക്ക് മാത്രമല്ലെ അറിയാവൂ.


    അല്ലല്ലോ. സംസാരം കഴിഞ്ഞ് എന്താണു സംസാരിച്ചതെന്നു അവിടെ കൂടി നിന്നവരോട് പറയുകയും ചെയ്തു.

    തിരുവനന്തപുരത്ത് രണ്ടാം അന്തര്‍ദ്ദേശീയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനത്തില്‍ അവതാരകനായി വന്ന വിക്കിപീഡിയയുടെ സ്ഥാപകനായ ജിമ്മി വെയില്‍സിനെ നേരിട്ട് കാണുകയും പ്രസ്തുത പരാതി ഞാന്‍ നേരിട്ട് അവതരിപ്പിക്കുകയും എന്റെ വിസിറ്റിംഗ് കാര്‍ഡ് അദ്ദേഹത്തിന് നല്‍കുകയും ചെയ്തു

    പിന്നെ ഇതു ചന്ദ്രേട്ടന്റെ തന്നെ വാക്കുകള്‍ ആണു. ബ്ളോഗില്‍ എഴുതിയത്.


    എന്റെ ഗതി ഇതാണെങ്കില്‍ സ്കൂള്‍ കുട്ടികള്‍ വിക്കിയില്‍ വന്നാല്‍ എന്താവും സ്ഥിതി. ചിലരെ അഡ്മിന്‍മാരാക്കുമായിരിക്കും അല്ലെ. പ്രശസ്തിക്കുവേണ്ടി അവരും കൂടെ നില്കുമല്ലോ.

    സ്കൂള്ക്കുട്ടികള്‍ക്ക് വിക്കിയില്‍ ഒരു പ്രശ്നവും ഇല്ല. ഇഷ്ടം പോലെ സ്കൂള്‍ കുട്ടികള്‍ വിക്കിയില്‍ ഉണ്ട് താനും. സ്കൂള്‍ കുട്ടികളല്ല, പ്രായത്തിന്റേതായ പക്വതയും വിവേകവും കാണിക്കേണ്ട വലിയ കുട്ടികളള്‍ക്കാണു വിക്കി പ്രശ്നം. അവര്‍ തങ്ങളുടെ സീലടിക്കാന്‍ പാകത്തിലൂള്ള ലേഖനങ്ങള്‍ മാത്രമേ തൊടൂ.

    സ്കൂള്‍ കുട്ടികള്‍ക്ക് വിക്കിയില്‍ അഡ്മിന്‍ ആവാന്‍ ആവില്ല എന്നൊരു നയം എവിടെയും ഇല്ല. വിക്കിയിലെ ഒരു അഡ്‌‌മിനിസ്റ്റ്രേറ്റര്‍ ആയ ഒരു സ്കൂള്‍ കുട്ടിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിട്ടും ഉണ്ടാവുമല്ലോ. പല വലിയ കുട്ടികളേക്കാള്‍ വിവേകവും പക്വതയും അവര്‍ കാണിക്കുന്നുമുണ്ട്.


    താങ്കളും മന്‍ജിത്ത് കൈനിക്കരയും കൂടിയുള്ള സഹകരണസംഘമാണ് വിക്കി മലയാളം എന്ന് എനിക്കും ആരോപിക്കാം.

    ആ ഇനി അപ്പം ആ ഒരു ആരോപണത്തിന്റെ കുറവ് കൂടെയേ ഉള്ളൂ. ഇത്രയൊക്കെയായ സ്ഥിതിക്കു അതും കൂടെയായിക്കോ. ഇനി സി.ഐ.എ. ബന്ധവും കൂടി ആരോപിക്ക്ക്കണം എങ്കില്‍ അതും ആവാം. പ്രതിപക്ഷത്തിന്റെ കറുത്ത കരങ്ങള്‍ കൂടിയായാല്‍ സംഗതി പൂര്‍ണ്ണം.

    വിക്കിപ്പീഡിയയില്‍ ഞാന്‍ കണ്ടെത്തിയ ഗവേഷണമൊന്നും അല്ല പ്രസിദ്ധീകരിച്ചത്. ഒരു പഠനം മാത്രമാണ്. അവിടെയും ഞാനത് വ്യക്തമാക്കിയിരുന്നു. എം.ബി.എ, പി.ജി, പി.എച്ച്.ഡി എന്നിവയ്ക്ക റഫറന്‍സ് ആയി ഉപയോഗിക്കാന്‍ സഹായകം എന്നതാണ്.


    ആ പഠനം ഒരു വിക്കി സംരംഭത്തിലും പ്രസിദ്ധീകരിക്കാന്‍ വിക്കിയുടെ നയം അനുവദിക്കുന്നില്ല എന്നാണു കഴിഞ്ഞ 2.5 -3 വര്‍ഷമായി പലരും പറയുന്നത്. വിക്കി സംരഭങ്ങളുടെ നയം ഒക്കെ മാറ്റിയെഴുതി പ്രസിദ്ധീകരിക്കാന്‍ പറ്റുമോ എന്ന് നോക്കിയാല്‍ നന്ന്. അതിനു പക്ഷെ ജിമ്മി വെയില്‍സിനു എഴുതി അയച്ചിട്ടൊന്നും കാര്യമില്ല. അങ്ങേരല്ല വിക്കി നയങ്ങള്‍ ഉണ്ടാക്കുന്നത്.


    ചന്ദ്രേട്ടനും അങ്കിളും ഒക്കെ അറിവ് പങ്ക് വെക്കുന്ന ഈ സമൂഹത്തിന്റെ ഭാഗമാണു എന്നതു മറന്ന് മറ്റ് താല്പര്യങ്ങള്‍ കടന്നു വരുമ്പോഴാണു ഇതേ പോലുള്ള പ്രതിസന്ധികള്‍ ഉടലെടുക്കുന്നത്. ഇംഗ്ളീഷ് വിക്കിപീഡിയയില്‍ നിന്ന് ഇതേ പോലുള്ള ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. കൂടുതലൊന്നും ഇപ്പോള്‍ പറയാനില്ല.

    വീണ്ടും സ്വയം കണ്ടുപിടിച്ച വിഷയങ്ങളീല്‍ അല്ലാത്ത വിഷയങ്ങളില്‍ ലേഖനം എഴുതാനാണു എല്ലാവരും നിങ്ങളോട് അവശ്യപ്പെടുന്നത്. അല്ലാതെ എന്റെ പഠനം/വിശകലം വിക്കിയില്‍ ഇട്ടില്ല എന്നു പറഞ്ഞ് കലഹിച്ചു പൊകാനല്ല.

    ReplyDelete
  6. വെബ്‌ദുനിയയെപ്പോലെയൊരു മാധ്യമ പോര്‍ട്ടല്‍ ഒരിക്കലും ചെയ്തുകൂടാത്തതായിരുന്നു അത്തരമൊരു ലേഖനം (വിക്കിക്ക് എതിരെ കേരളാഫാര്‍മറും അങ്കിളും) പ്രസിദ്ധീകരിച്ചത്. അതും, തികച്ചും ഏകപക്ഷീയമായി, കാര്യങ്ങള്‍ ശരിക്കും മനസിലാക്കാതെ. മലയാളം വിക്കി സംരംഭങ്ങളെ വിലയിടിച്ചു കാണിക്കുക എന്നൊരു ലക്ഷ്യം വെബ്‌ദുനിയയ്ക്ക് ഉണ്ടോ എന്നു ന്യായമായും സംശയിക്കാം ആ ലേഖനം വായിച്ചാല്‍.

    ത്യാജഗ്രാഹ്യവിവേചനത്തെക്കുറിച്ച് - ഒരു ലേഖനം പ്രാഥമികമായി ഒരിടത്ത് യോജിക്കുമോ എന്നു പരിശോധിക്കുവാന്‍ അത്ര കഴിവൊന്നും ആവശ്യമില്ല. വിക്കി ബുക്ക്സിന്റെ എഴുതപ്പെട്ടിരിക്കുന്ന പോളിസി അനുസരിച്ച് റബ്ബര്‍ കണക്കുകളെക്കുറിച്ചുള്ള പ്രാഥമിക പഠനം പ്രസിദ്ധീകരിക്കുക സാധ്യമല്ല എന്ന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ, ആ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കേണ്ടതില്ലല്ലോ. അതിലെ കണക്കുകളിലെ പിശകുകള്‍ ചൂണ്ടിക്കാണിച്ചല്ല ലേഖനം എടുത്തുകളഞ്ഞതെന്നത് വ്യക്തമാണ്. അപ്പോള്‍ പിന്നെ ഒരു സാമ്പത്തിക വിദഗ്ദ്ധനല്ല അത് ഡിലീറ്റിയത് എന്നു വാദിക്കുന്നതില്‍ അര്‍ത്ഥമില്ല!

    എനിക്കു മനസിലാവാത്ത ഒരു കാര്യം, എന്തിനാണ് ഈ റബ്ബര്‍ കണക്കുകള്‍ വിക്കിയില്‍ പ്രസിദ്ധീകരിക്കണമെന്ന് വാശിപിടിക്കുന്നത് എന്നതാണ്! വിക്കിയില്‍ ചേര്‍ത്താല്‍ ആധികാരികത വരുമെന്നതാണോ കാര്യം? പിന്നീട് അതൊരു റഫറന്‍സായി മറ്റിടങ്ങളില്‍ എടുത്തു കാട്ടാം എന്ന ഉദ്ദേശത്തില്‍? വിക്കിയിലെ ലേഖനങ്ങള്‍ക്ക് ആധികാരികത കൈവരുന്നത് തന്നെ ഇപ്രകാരമുള്ള കൊള്ളലുകളും/തള്ളലുകളും നടക്കുന്നതിനാലാണ്. ഈ കണക്കുകള്‍ തത്വത്തില്‍ പ്രാഥമിക പഠനങ്ങള്‍ മാത്രമാണ്. വിക്കി അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഇവിടെ വിക്കിയുടെ പോളിസിക്ക് അനുസൃതമായി പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. അതിനെതിരെ ഇത്തരം പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഒട്ടും ആശാസ്യമല്ല. ആധികാരികത നല്‍കുവാന്‍ എന്തു ചെയ്യണമെന്ന് മനസിലാക്കി, വിക്കിബുക്സിന് / വിക്കിക്ക് ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ വിഷയം അവതരിപ്പിക്കുകയാണ് വേണ്ടത്. (ഷിജുവിന് ഈ കാര്യത്തില്‍ കൂടുതല്‍ പറയുവാന്‍ കഴിയുമായിരിക്കും.)

    വിക്കിയില്‍ ഞാന്‍ ഒരു ലേഖനവും ചേര്‍ത്തിട്ടില്ല. പക്ഷെ, ചില്ലറ തിരുത്തലുകള്‍ പലയിടങ്ങളിലായി നടത്തിയിട്ടുണ്ട്. അവയൊക്കെ അതേപടി അഡ്മിനുകള്‍ ഉള്‍ക്കൊണ്ടോ എന്നു പോലും എനിക്കറിയില്ല. അവിടെ എഴുതുന്നതിനൊന്നും ‘സ്വന്തം’ എന്നില്ല. വിക്കിയില്‍ കേരളാഫാര്‍മര്‍ ഒരു ലേഖനം ചേര്‍ത്തു കഴിഞ്ഞാല്‍, പിന്നെ അത് വിക്കിയുടേതാണ്. കേരളഫാര്‍മറുടെ ലേഖനമല്ല എടുത്തു കളയുന്നത്, വിക്കിയുടെ ലേഖനം തന്നെയാണ്. ഇതിലൊരു ഈഗോ വെച്ചു പുലര്‍ത്തേണ്ട കാര്യമില്ല. മറ്റു വിക്കികളില്‍ നിന്നും എടുത്തു മാറ്റപ്പെട്ടിട്ടില്ലല്ലോ, പിന്നെയെന്താണ് മലയാളം വിക്കിക്ക് മാത്രം എടുത്തു കളയണം എന്നു നിര്‍ബന്ധം എന്നൊക്കെ ചോദിക്കുന്നതും ശരിയല്ല. മലയാളം വിക്കി അത്രയും കൃത്യതയുള്ളതാക്കി സൂക്ഷിക്കുവാന്‍ കുറേപ്പേര്‍ യത്നിക്കുന്നു എന്നതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്? റബ്ബര്‍ കണക്കുകളെന്നു വാശിപിടിക്കാതെ, മറ്റു വിഷയങ്ങളിലെ ലേഖനങ്ങള്‍ കേരളാഫാര്‍മര്‍ക്ക് നല്‍കാവുന്നതാണല്ലോ! റബ്ബറെന്താണ്, റബ്ബര്‍ ബോര്‍ഡെന്താണ് ഇവയൊക്കെയും വിക്കിയില്‍ വരേണ്ടതു തന്നെ. അതുപോലെയുള്ള അടിസ്ഥാന വിവരങ്ങളാണ് വിക്കിയില്‍ പൊതുവേ പ്രതീക്ഷിക്കുന്നതെന്നു തോന്നുന്നു.

    അങ്കിളിന്റെ പ്രവര്‍ത്തന നേട്ടങ്ങളെ ഒരു വ്യക്തിഗത പേജില്‍ ചേര്‍ക്കാവുന്നതാണെന്നു തോന്നുന്നു. ഉദാ: മോഹന്‍ലാല്‍ [http://en.wikipedia.org/wiki/Mohanlal] എന്ന രിതിയില്‍. പക്ഷെ, അത് ചെയ്യേണ്ടത് മറ്റുള്ളവരാണ്. ഇനി മറ്റാരും അതോര്‍ത്തില്ല, അതുകൊണ്ട് അങ്കിള്‍ തന്നെ ചേര്‍ത്തു; അതിലും തെറ്റില്ല. പക്ഷെ, അത് ഒരു അഡ്മിന് വിക്കിയില്‍ ചേരുന്നതല്ലെന്ന് തോന്നിയാല്‍ എടുത്തു മാറ്റപ്പെടാം, കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടാം; അതിലും പരാതിപ്പെട്ടിട്ടു കാര്യമില്ല.

    അങ്കിളിന്റെ ലേഖനങ്ങള്‍ നീക്കിയതിനുള്ള കാരണങ്ങള്‍ വിക്കി അഡ്മിനുകള്‍ അറിയിച്ചത്:
    1. ടെലിവിഷനില്‍ ആദ്യമായി മലയാളം എത്തിച്ച വ്യക്തി എന്ന തലക്കെട്ടായിരിക്കും കൂടുതല്‍ അനുയോജ്യം. കമ്പ്യൂട്ടറില്‍ മലയാളം എത്തിയതായി ലേഖനത്തിലോ പത്രത്താളിലോ കാണുന്നില്ല.
    2. Z80യില്‍ ബേസിക്ക് വഴി പിക്സലുകള്‍ മലയാളത്തില്‍ ആക്കിയെന്നെല്ലാതെ (ചെറുതാക്കി കാണുകയല്ല) തലക്കെട്ട് വായിച്ചാല്‍ തോന്നുന്ന രീതിയില്‍ കമ്പ്യൂട്ടറിനെ മലയാളം പഠിച്ച പോലെയുന്നും തോന്നുന്നില്ല.
    കമ്പ്യൂട്ടറിന്റെ ഔട്ട്പുട്ട് ഡിസ്പ്ലേ ടെലിവിഷന്‍ ആയതുകൊണ്ടുമാത്രം കമ്പ്യൂട്ടറിലല്ല മലയാളം കാണിച്ചത് എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. പിന്നെ അത് കമ്പ്യൂട്ടര്‍ തന്നെയാണോ, പിക്സലുകള്‍ മാത്രം മലയാളത്തിലാക്കുകയാണോ ഉണ്ടായത്, ഇവയൊക്കെ ന്യായമായ അഡ്മിനുകളുടെ സംശയങ്ങള്‍ മാത്രമാണ്. മലയാളം കമ്പ്യൂട്ടറിനു മനസിലായി എന്നു പറയുമ്പോള്‍ മലയാളം അക്ഷരങ്ങള്‍ ദൃശ്യമാക്കുക എന്നതിലുപരിയായി, സോര്‍ട്ടിംഗ് പോലെയുള്ള ഓപ്പറേഷനുകള്‍ ചെയ്യുവാന്‍ അന്നത്തെ കമ്പ്യൂട്ടര്‍ പര്യാപ്തമായിരുന്നോ എന്നാണ് ചോദ്യം. ഇവയ്ക്ക് ആധികാരികമായ തെളിവുകള്‍ നല്‍കുവാന്‍ ഈ ലേഖനം വിക്കിയില്‍ ചെര്‍ത്ത വ്യക്തി എന്ന നിലയില്‍ കേരളഫാര്‍മര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഒരു മാതൃഭൂമി പത്രത്തിലെ വാര്‍ത്ത മാത്രം മതിയായ തെളിവാവുകയുമില്ല. ഒരു പക്ഷെ, കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെയോ മറ്റോ ജേര്‍ണലിലാണ് ഇത് വന്നിരുന്നതെങ്കില്‍ കൂടുതല്‍ ആധികാരികത ഇതിനുണ്ടായിരുന്നേനേ, മറ്റൊരു തെളിവും ആവശ്യവുമില്ലായിരുന്നു. മലയാളം ദൃശ്യമാ‍ക്കി എന്ന കൌതുകം മാത്രമാവാം മാതൃഭൂമിക്ക് ഇതില്‍ താത്പര്യമുണ്ടാകുവാന്‍ കാരണം.

    വിക്കിയിലെ അഡ്മിനുകള്‍ക്ക് ഇതിലെന്തെങ്കിലും രാഷ്ട്രീയമുണ്ടോ, ഇല്ലയോ എന്നതൊന്നും എനിക്കറിയില്ല, അവ എന്നെ സംബന്ധിച്ചിടത്തോളം പ്രസക്തവുമല്ല. പക്ഷെ, ഈ ലേഖനങ്ങള്‍ എടുത്തുമാറ്റുവാന്‍ അവര്‍ ചൂണ്ടിക്കാട്ടിയ ന്യായങ്ങള്‍ വിക്കിയുടെ ഇപ്പോഴത്തെ പോളിസി പ്രകാരം നീതിയുക്തമാണ് എന്നാണ് എന്റെ അഭിപ്രായം.
    --

    ReplyDelete
  7. ലെഖനത്തിലെ വിഷയത്തെ കുറിച്ച് മാത്രം സംവദിക്കുക. ഇവിടെ ജാതിയും മതവും ഒന്നും കയറ്റണ്ട. അനാവശ്യകമെന്റുകള്‍ ഡിലീറ്റുന്നു.

    ReplyDelete
  8. വിഷയവുമായി ഒരു ബന്ധവുമില്ലാത്തതിനാല്‍ ഒന്നും പറയാനില്ല.
    പക്ഷെ ഈ വിവരം

    "അല്ലെങ്കില്‍ ബ്ളോഗ് പോലെ അതൊരു പരസ്പരസഹകരണ സംഘം ആയി പോയേനേ "

    ശാസ്ത്ര വിവരങ്ങള്‍ ബ്ലോഗിലൂടെ എത്തിക്കുന്ന താങ്കള്‍ ഈ വിവരവും തന്നതിന് നന്ദി!

    ReplyDelete
  9. Dear Shiju,
    ഫാര്‍മറുടെ ബ്ലോഗിലുള്ള എന്റെ പ്രതികരണമല്ലാതെ ഒരിടത്തും ഞാന്‍ പ്രസ്താവനയുമാ‍യി പോയിട്ടീല്ലെന്ന് മനസ്സിലാക്കൂ. എനിക്കതിന്റെ ആവശ്യമില്ലാത്തതുകൊണ്ടുതന്നെ. ബ്ലോഗില്‍ ഞാനെഴുതിയ പ്രതികരണത്തെയാണ് വെബ് ദുനിയ ആധാരമാക്കിയതെന്നു തോന്നുന്നു. വിക്കി ബുക്സില്‍ നിന്നും എന്നെപറ്റിയുള്ള ലേഖനം നീക്കം ചെയ്തതില്‍ ഒരിടത്തും ഞാന്‍ പരാതി പെട്ടിട്ടില്ല. നീക്കാനുള്ള കാരണങ്ങളെ ബാലിശമായി കണ്ടതുകൊണ്ട് അതിനെതിരായുള്ള എന്റെ പ്രതിഷേധം കമന്റില്‍ കൂടി അറിയിച്ചതേയുള്ളൂ.

    1986 - ല്‍ എന്റെ സ്വന്തം ആവശ്യത്തിനായി മലയാള അക്ഷരക്കൂട്ടം കമ്പ്യൂട്ടര്‍ വഴി വികസിപ്പിച്ചെടുത്തുവെന്നത് നിങ്ങളൊക്കെ നിഷേധിച്ചതുകൊണ്ട് സത്യമല്ലാതാകുന്നില്ല. ആ സംരംഭത്തിന്റെ പേരില്‍ ‘കമ്പ്യൂട്ടര്‍ കണ്ടെത്തിയ വ്യക്തി’ എന്നുവരെ പറഞ്ഞ് വിക്കിയുടെ ചര്‍ച്ചാ താളില്‍ എന്നെ കളിയാക്കി. ഷിജു അതിനെ ന്യായികരിക്കുമായിരിക്കും. അതിനും എനിക്ക് പരാതിയില്ല.

    മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത ബ്ലോഗില്‍ കേരളാ ഫാര്‍മര്‍ പ്രസിദ്ധീകരിച്ചത് 2 കൊല്ലം മുമ്പാണ്. അതും എന്റെ അറിവോടെയല്ല. അങ്ങനെ ചെയ്തതില്‍ ക്രമക്കേടൊന്നും കണ്ടെത്തിയതുമില്ല. അതുകൊണ്ട് എനിക്ക് പ്രതിഷേധവുമില്ല. പക്ഷേ രണ്ടുകൊല്ലം മുമ്പ് ചെയ്ത ഒരു കാര്യം പില്‍ക്കാലത്ത് സഹകരണസംഘം ഉണ്ടാക്കുക, പുറം ചൊറിയുക മുതലായവ മുന്‍‌‌കൂട്ടി കണ്ടുകൊണ്ടായിരുന്നുവെന്ന ഷിജുവിന്റെ കണ്ടെത്തലില്‍ എനിക്ക് പ്രതിഷേധമുണ്ട്. കാരണം, സത്യത്തിന്റെ കണികപോലും അതിലില്ല.

    തിരുവനന്തപുരം സമ്മേളന സമയത്ത് ഷിജുവുമായി സംസാരിച്ചിരുന്നുവെന്നത് ഞാന്‍ നിഷേധിക്കുന്നില്ല. മാന്യമായ രീതിയില്‍ തന്നെയാണ് നമ്മുടെ സംസാരം അവസാനിച്ചതും. അതിനു ശേഷമുണ്ടായതിനെല്ലാം എന്നെയും കൂടി ഉത്തരവാദിയാക്കിയത് ഷിജുവിന്റെ തോന്നലുകളാണ്, അല്ലെങ്കില്‍ അനോണി പറഞ്ഞതുപോലെ ജന്മം കൊണ്ട് ഞാനും നായരായിപ്പോയതുകൊണ്ട് മാത്രമായിരിക്കാം. ആസ്വദിച്ചോളൂ, ഷിജുവും, അനോണിയും.

    പ്രീയ ഹരി,
    “പിന്നെ അത് കമ്പ്യൂട്ടര്‍ തന്നെയാണോ, പിക്സലുകള്‍ മാത്രം മലയാളത്തിലാക്കുകയാണോ ഉണ്ടായത്, ഇവയൊക്കെ ന്യായമായ അഡ്മിനുകളുടെ സംശയങ്ങള്‍ മാത്രമാണ്“

    ഒരു ഹോം കമ്പ്യൂട്ടര്‍‌‌ കീബോര്‍ഡില്‍ വിരലുകള്‍ അമര്‍ത്തിയിരിക്കുന്ന പടത്തോടുകൂടിയതാണ് 1986 ലെ മാതൃഭൂമി പത്രത്തിലെ വാര്‍ത്ത. അതു കണ്ടിട്ടും കമ്പ്യൂട്ടര്‍ തന്നെയാണോ എന്ന സംശയം ഹരിക്കുണ്ടായതില്‍ അതിശയിക്കുന്നു.
    ‘“പിക്സലുകള്‍ മാത്രം മലയാളത്തിലാക്കുകയാണൊ ഉണ്ടായത്”. എനിക്ക് ഇപ്പോഴും ഉത്തരം പറയാന്‍ അറിയാത്ത ഒരു സംശയമാണിത്. സാങ്കേതികജ്ഞാനം കുറവായതുകൊണ്ടാകണം. വിക്കിബുക്സില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതിന്റെ കാരണമാണോ ഇതു രണ്ടും?. 2008 ലെ ഒരു സോഫ്റ്റ്വെയറില്‍ കാണുന്ന സൌകര്യങ്ങളോക്കെ 1986 ല്‍ വികസിപ്പിച്ചെടുത്ത ഒരു ലിപി സമുച്ചയത്തില്‍ ഉണ്ടായിരുന്നോ എന്നാണ് ഹരിയുടെ ചോദ്യമെങ്കില്‍, ഇന്നത്തെ ജമ്പോജറ്റ് വിമാനമായിരുന്നോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആദ്യമായി ഉണ്ടാക്കിയ വിമാനത്തിനു എന്ന് ചോദിക്കുന്നപോലെയായിപ്പോയി.

    വീണ്ടും വീണ്ടും ഞാന്‍ പറയുന്നു, വിക്കിയില്‍ കൂടിയുള്ള ഒരു പ്രസിദ്ധിക്ക് ഞാന്‍ ആഗ്രഹിച്ചിട്ടുമില്ല, അതിനു മുന്‍‌‌കൈ എടുത്തിട്ടുമില്ല. പക്ഷേ, ആഗ്രഹിക്കാതെ തന്നെ ഇതില്‍ ഇടം കാണാനുള്ള ശ്രമം നടന്നു. അതു നീക്കം ചെയ്തു. നീക്കം ചെയ്ത കാരണങ്ങളോടുള്ള എതിര്‍പ്പ് മാത്രമാണ് ഞാന്‍ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.

    ഞാനിനി ഈ വിഷയത്തില്‍ കമന്റാന്‍ വരില്ലയെന്നുകൂടി അറിയിച്ചോട്ടേ.

    ReplyDelete
  10. Haree | ഹരീ said...

    അങ്കിളിന്റെ പ്രവര്‍ത്തന നേട്ടങ്ങളെ ഒരു വ്യക്തിഗത പേജില്‍ ചേര്‍ക്കാവുന്നതാണെന്നു തോന്നുന്നു. ഉദാ: മോഹന്‍ലാല്‍ [http://en.wikipedia.org/wiki/Mohanlal] എന്ന രിതിയില്‍. പക്ഷെ, അത് ചെയ്യേണ്ടത് മറ്റുള്ളവരാണ്. ഇനി മറ്റാരും അതോര്‍ത്തില്ല, അതുകൊണ്ട് അങ്കിള്‍ തന്നെ ചേര്‍ത്തു; അതിലും തെറ്റില്ല.



    അങ്ങനെ ഒരാള്‍ തന്നെക്കൂറിച്ചുള്ള വിവരങ്ങള്‍ അയാള്‍ തന്നെ വിക്കിസംരംഭങ്ങളില്‍ ചെര്‍ക്കുന്നതില്‍ തെറ്റുണ്ട്. അതു എത്ര പ്രശസ്തനായ വ്യക്തിയായിരുന്നാലും വിക്കിസംരംഭങ്ങള്‍ അത്തരംന് എഡിറ്റ് വിലക്കുന്നു. അങ്ങനെ ചെയ്യുന്നത് വിക്കിസംരംഭങ്ങളിലെ ഏറ്റവും അടിസ്ഥാനമായ ഒരു നയത്തിനു ഏതിരാണു. ഈ താള്‍ കാണുക. വിക്കിപീഡിയ:ആത്മകഥ http://ml.wikipedia.org/wiki/Wikipedia:Autobiography എന്ന താള്‍ കാണുക.


    പക്ഷെ ചിലര്‍ ഐപിയായും അനോനിയായും വന്ന് സ്വന്തം ലെഖനം വിക്കിയില്‍ തുടങ്ങി സായൂജ്യം അടയാറുണ്ട് എന്നത് എന്നതു വേറെ കാര്യം .

    ReplyDelete
  11. അലമ്പാണോ, വിട്ടുപോണോ????????????????

    ReplyDelete
  12. മറ്റുള്ളവരുടെ സ്വകാര്യതയില്‍ പോലും വലിഞ്ഞു കയറി, ഗൂഗിളിന്റെ പല സംവിധാനങ്ങളില്‍ നിന്നുമായി പലരുടെയും വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ചു ബ്ലോഗുകളിലൂടെ വിതരണം ചെയ്യുന്ന ഒരേര്‍പ്പാട് ഈ മാന്യ ദേഹത്തിന്റെ ചില കുപിത ഭാവങ്ങളോടെയും വാക്കുകളോടെയും ചിലയിടങ്ങളില്‍ കണ്ടു. എന്തിനാണാവോ വെകിളി പിടിക്കുന്നത്‌??? മറ്റുള്ളവന്റെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കി തനിക്കിഷ്ട്ടപ്പെടാത്തവരെ, ഓശാന പാടാത്തവരെ താറടിക്കുന്നത് നല്ല കലാപരിപാടിയാണോ ആവോ... കഷ്ട്ടം... ഇമ്മാതിരിക്കൂട്ടങ്ങളുടെ പ്രവര്ത്തനം...എന്തായാലും ഇതു നല്ലതിനല്ല...

    ReplyDelete
  13. മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത ബ്ലോഗില്‍ കേരളാ ഫാര്‍മര്‍ പ്രസിദ്ധീകരിച്ചത് 2 കൊല്ലം മുമ്പാണ്. അതും എന്റെ അറിവോടെയല്ല. അങ്ങനെ ചെയ്തതില്‍ ക്രമക്കേടൊന്നും കണ്ടെത്തിയതുമില്ല. അതുകൊണ്ട് എനിക്ക് പ്രതിഷേധവുമില്ല. പക്ഷേ രണ്ടുകൊല്ലം മുമ്പ് ചെയ്ത ഒരു കാര്യം പില്‍ക്കാലത്ത് സഹകരണസംഘം ഉണ്ടാക്കുക, പുറം ചൊറിയുക മുതലായവ മുന്‍‌‌കൂട്ടി കണ്ടുകൊണ്ടായിരുന്നുവെന്ന ഷിജുവിന്റെ കണ്ടെത്തലില്‍ എനിക്ക് പ്രതിഷേധമുണ്ട്. കാരണം, സത്യത്തിന്റെ കണികപോലും അതിലില്ല.



    തിരുവനന്തപുരം സമ്മേളന സമയത്ത് ഷിജുവുമായി സംസാരിച്ചിരുന്നുവെന്നത് ഞാന്‍ നിഷേധിക്കുന്നില്ല. മാന്യമായ രീതിയില്‍ തന്നെയാണ് നമ്മുടെ സംസാരം അവസാനിച്ചതും. അതിനു ശേഷമുണ്ടായതിനെല്ലാം എന്നെയും കൂടി ഉത്തരവാദിയാക്കിയത് ഷിജുവിന്റെ തോന്നലുകളാണ്, അല്ലെങ്കില്‍ അനോണി പറഞ്ഞതുപോലെ ജന്മം കൊണ്ട് ഞാനും നായരായിപ്പോയതുകൊണ്ട് മാത്രമായിരിക്കാം. ആസ്വദിച്ചോളൂ, ഷിജുവും, അനോണിയും.







    വിക്കിയുടെ സംവാദത്താളില്‍ തീരേണ്ട ഒരു കാര്യം, അതിനു പുറത്തെക്ക് എത്തിച്ച് അതിനെ പരമാവധി എത്രത്തോളം വഷളാക്കാന്‍ ചന്ദ്രേട്ടനു കൂട്ടു നിന്നു എന്നതാണു അങ്കിള്‍ ചെയ്ത തെറ്റ്. ബ്ളോഗില്‍ മാത്രമല്ല വെബ്ബ്ദുനിയയുടെ താളിലും അങ്കിളിന്റെ കമെന്റുകള്‍ കാണാം. മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രത്തില്‍ അങ്കിളിന്റെ സംഭാവനകള്‍ ബ്ളോഗിലേയും വിക്കിയിലേയും വെബ്ബ്ദുനിയയിലേയും സംവാദങ്ങള്‍ കൊണ്ടല്ല സ്ഥാപിക്കേണ്ടത്. അതിനു ആധികാരികമായ റെഫറന്‍സുകളില്‍ കൂടെ ഇതിനൊക്കെ പുറത്താണു ചര്‍ച്ച ചെയ്യപ്പെടെണ്ടതും വേരിഫൈ ചെയ്യപ്പെടേണ്ടതും.

    തിരുവനന്തപുരത്ത് വച്ച് സംസാരിച്ചപ്പോള്‍ ഞാന്‍ സൂചിപ്പിച്ചതാണു അങ്കീളിന്റെ സംഭാവന മാത്രമായി വിക്കി ലേഖനത്തിനു ഒരു സാദ്ധ്യതയുംമില്ലെന്നു. മലയാളം കമ്പ്യൂട്ടീങ്ങിന്റെ ചരിത്രംമെഴുതപ്പെമ്പൊള്‍ അതില്‍ അങ്കിള്‍ വിലപ്പെട്ട സംഭാവന ചെയ്തിട്ടുണ്ടെങ്കില്‍ അതു തിര്‍‌ച്ചയായും ആ ചരിത്രത്തിന്റെ ഭാഗമായി ലേഖനത്തില്‍ ചെര്‍ക്കപ്പെട്ടെക്കാം എന്നു പറഞ്ഞപ്പോള്‍ അങ്കിളിനു കാര്യം മനസ്സിലായി എന്നാണു ഞാന്‍ കരുതിയത്. അത്തരമൊരു ഒരു ലെഖനം വരണമെങ്കില്‍ ആദ്യം മലയാളം കമ്പ്യൂട്ടിന്റെ ചരിത്രം രെഖപ്പെടുത്തേണ്ടതുണ്ട്. അതു ഇത് വരെ ആരും ചെയ്തതായി അറിവില്ല എന്നും, അത് എന്റെ വിഷയമല്ലാത്തതിനാല്‍ ഞാന്‍ അത്തരംമൊരു സാഹസത്തിനു മുതിരില്ല എന്നും കൂടി ഞാന്‍ സൂചിപ്പിച്ചു എന്നാണു എന്റെ ഓര്‍മ്മ. മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം എഴുതാന്‍ ആ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ധാരാളം പേര്‍ ഉണ്ട്. അവരാണു അത് ചെയ്യേണ്ടത്.

    തന്റെ സ്ഥിതിവിവരക്കണക്ക് ലേഖനം വിക്കിയിലാക്കാനുള്ള ചന്ദ്രേട്ടന്റെ തന്ത്രത്തിനു അറിഞ്ഞോ അറിയാതെയോ തല വെച്ചു കൊടുക്കുകയാണു അങ്കിള്‍ ചെയ്തത്. ബാക്കി ബ്ളോഗ് പൊസ്റ്റുകളിലും, വിക്കിപാഠശാലയിലും, വെബ്ബ് ദുനിയയിലും ഒക്കെ നടന്ന ചര്‍ച്ചകള്‍ അവിടെത്തന്നെ ഇപ്പ്പോഴും കിടപ്പുണ്ട്. അതൊക്കെ കാലാകാലം അവിടെത്തന്നെ കാണും. ഈ വിവാദത്തിനു ഒരു റെഫറന്‍സായി. അതില്‍ ഒക്കെ അങ്കിളിന്റെ കമെന്റുകളും കാണാം.


    വെബ്ബ് ദുനിയക്കപ്പുറം ഇനിയിപ്പം മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്, സൂര്യാ തുടങ്ങിയ കുത്തകളെ ഇറക്കിയാലും വിക്കിസംരഭങ്ങളുടെ നയം മാറ്റിയെഴുതപ്പെടാന്‍ പോകുന്നില്ല. അതിനാല്‍ തന്നെ വെബ്ബ് ദുനിയ കാണിച്ച പോലുള്ള മണ്ടത്തരത്തിനു ആരും തുനിയും എന്നു എനിക്ക് തോന്നുന്നില്ല.

    എനിക്കാരെയും താറടിച്ചു കാണിക്കാനോ മറ്റോ ഉദ്ദേശവുമില്ല. ഇതു വരെ നടന്ന കാര്യങ്ങള്‍ മാത്രമാണു ഞാന്‍ എഴുതിയിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി തന്റെ സ്ഥിതിവിവരക്കണക്ക് വിക്കിയിലാക്കിയില്ല എന്നു പറഞ്ഞ് മലയാളം വിക്കി സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ അപഹാസ്യരാക്കുന്ന പരിപാടികള്‍ പലയിടത്തായി നടക്കുന്നു. കാര്യങ്ങളുടെ നിജസ്ഥിതി എല്ലാവരും അറിയേണ്ടതുണ്ട്. കാളപെറ്റെന്ന് കേട്ടപ്പോ കയറെടുത്ത വെബ്ബ് ദുനിയ അടക്കം. അതിനാണു ഈ പോസ്റ്റ് ഇട്ടത്.

    പ്രീയ ഹരി,
    “പിന്നെ അത് കമ്പ്യൂട്ടര്‍ തന്നെയാണോ, പിക്സലുകള്‍ മാത്രം മലയാളത്തിലാക്കുകയാണോ ഉണ്ടായത്, ഇവയൊക്കെ ന്യായമായ അഡ്മിനുകളുടെ സംശയങ്ങള്‍ മാത്രമാണ്“

    ഒരു ഹോം കമ്പ്യൂട്ടര്‍‌‌ കീബോര്‍ഡില്‍ വിരലുകള്‍ അമര്‍ത്തിയിരിക്കുന്ന പടത്തോടുകൂടിയതാണ് 1986 ലെ മാതൃഭൂമി പത്രത്തിലെ വാര്‍ത്ത. അതു കണ്ടിട്ടും കമ്പ്യൂട്ടര്‍ തന്നെയാണോ എന്ന സംശയം ഹരിക്കുണ്ടായതില്‍ അതിശയിക്കുന്നു.
    ‘“പിക്സലുകള്‍ മാത്രം മലയാളത്തിലാക്കുകയാണൊ ഉണ്ടായത്”. എനിക്ക് ഇപ്പോഴും ഉത്തരം പറയാന്‍ അറിയാത്ത ഒരു സംശയമാണിത്. സാങ്കേതികജ്ഞാനം കുറവായതുകൊണ്ടാകണം. വിക്കിബുക്സില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതിന്റെ കാരണമാണോ ഇതു രണ്ടും?. 2008 ലെ ഒരു സോഫ്റ്റ്വെയറില്‍ കാണുന്ന സൌകര്യങ്ങളോക്കെ 1986 ല്‍ വികസിപ്പിച്ചെടുത്ത ഒരു ലിപി സമുച്ചയത്തില്‍ ഉണ്ടായിരുന്നോ എന്നാണ് ഹരിയുടെ ചോദ്യമെങ്കില്‍, ഇന്നത്തെ ജമ്പോജറ്റ് വിമാനമായിരുന്നോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആദ്യമായി ഉണ്ടാക്കിയ വിമാനത്തിനു എന്ന് ചോദിക്കുന്നപോലെയായിപ്പോയി.




    ഞാന്‍ പറഞ്ഞല്ലോ, ഇതൊന്നും ഈ വിധത്തില്‍ വിവാദങ്ങളിലൂടെ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയം അല്ല.

    ബാക്കി ഈ സംവാദത്തില്‍ പങ്കെടുക്കുന്നവര്‍ ഒക്കെ ഈ പോസ്റ്റിന്റെ വിഷയത്തില്‍ ഊന്നി മാത്രം സംസാരിക്കുക. എന്തു കൊണ്ട് ഫാര്‍മറുടേയും അങ്കിളിന്റേയും കണ്ടുപിടുത്തം/സംഭാവന/വിശകലം മലയാളം വിക്കിസംരഭങ്ങളില്‍ നിന്നു ഒഴിവാക്കി എന്നതും വെബ്ബ് ദുനിയയുടെ നടപടിയും മാത്രമാണു ഇവിടുത്തെ വിഷയം. ബാക്കി ആരുടേയും വ്യക്തിപരമായ കാര്യങ്ങള്‍ ഈ പ്പൊസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നതില്‍ എനിക്കു താല്പരം ഇല്ല. അതിനു വേണ്ടി വരുന്നവര്‍ അവരവരുടെ ബ്ളോഗില്‍ അതൊരു പോസ്റ്റായി അതു ഇട്ടാല്‍ മതി.


    ഹരി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കമെന്റ് മൂന്നാലു ആവര്‍ത്തി എല്ലാവരും വായിക്കുന്നത് നന്നായിരിക്കും. കാളപെറ്റെന്ന് കേട്ടപ്പോ കയെറെടുത്ത വെബ്ബ് ദുനിയാ ലേഖകന്‍ പ്രത്യേകിച്ചും.


    മലയാളം വിക്കി സംരഭങ്ങളെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിക്കുന്ന വെബ്ബ് ദുനിയാ പോലുള്ള പോര്‍ട്ടലുകളും ചില ബ്ളോഗര്‍മാരും ഒരു കാര്യം ഓര്‍ക്കുക. മലയാളം വിക്കി സംരംഭങ്ങള്‍ അതില്‍ ഇപ്പോള്‍ സജീവരായിരിക്കുന്ന കുറച്ച് പേര്‍ക്കായി തീറെഴുതി കൊടുത്തിരിക്കുന്ന ഒരു പ്രസ്ഥാനം അല്ല ഒരു സംഘടനുയും അല്ല. അറിവ് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു ആള്‍ക്കും എപ്പോഴും കടന്നു വരാവുന്ന ഇടമാണു വിക്കി. പക്ഷെ പങ്കു വെക്കാന്‍ കൊണ്ടു വരുന്നത് സ്വന്തം കണ്ടുപിടുത്തം മാത്രമേ കൊണ്ടു വരൂ എന്നത് വേറെ എന്തൊക്കെയോ കുഴപ്പങ്ങളുടെ സൂചന ആണു.

    ReplyDelete
  14. ചന്ദ്രേട്ടന്‍ രണ്ടു വര്‍ഷമായി തന്റെ കണ്ടുപിടുത്തം എന്നു വിശേഷിക്കപ്പെടുന്ന റബ്ബര്‍ സ്ഥിതിവിവരക്കണക്കുകള്‍ വിക്കിയില്‍ ഏതെങ്കിലുമൊരിടത്ത് പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ വിക്കിബുക്സിലെ ഉപയോക്താവിന്റെ താളില്‍ ഇങ്ങനെ ഒരു വാചകം കാണാം.(http://ml.wikibooks.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Keralafarmer) “വിക്കിയുടെ ഏതെങ്കിലുമൊരിടത്ത് എന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം ലഭിക്കുന്നതു വരെ കാത്തിരിക്കാനുള്ള സന്മനസ്സ് എനിക്കുണ്ട്“ . ചന്ദ്രേട്ടനോടുള്ള എല്ലാ ആദരവുകളോടും കൂടി പറയട്ടെ താങ്കളുടെ ഒറിജനല്‍ റിസര്‍ച്ച് ഈ രൂപത്തില്‍ മലയാളം വിക്കിയില്‍ അവതരിപ്പിക്കുവാന്‍ ഒരു കാലത്തൊന്നും സാധിക്കുകയില്ല.

    ഒരു കാര്യം കൂടെ 2006 ജൂലൈ 29-ന് തന്റെ പോസ്റ്റിനുള്ള കമന്റില്‍ മറുപടി ചന്ദ്രേട്ടന്‍ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു
    Keralafarmer, on ജൂലൈ 29th, 2006 at 8:43 am പറഞ്ഞു:

    ഞാന്‍ ചെയ്തത്‌ മഹാപരാധമെങ്കില്‍ ക്ഷമിക്കുക. അഞ്ചുദിവസമായി വൈറല്‍ പനിപിടിച്ച്‌ കിടപ്പായിരുന്നു. വായനശാല സുനില്‍ എന്നെ കാണാന്‍ വന്നപ്പോഴും ഞാന്‍ കിടപ്പായിരുന്നു. ഇന്നലെയാണ്‌ കമ്പ്യൂട്ടര്‍ തുറന്നത്‌. അപ്പോഴാണ്‌ മന്‍ജിത്തിന്റെ കമെന്റ്‌ ശ്രദ്ധയില്‍ പെട്ടത്‌. വളരെയധികം നിരാശതോന്നി. വൈകുന്നേരം വീണ്ടും തുറന്നാണ്‌ ഞാന്‍ കമെന്റിട്ടത്‌. ഒരിക്കല്‍ ഞാന്‍ വിശ്വത്തോട്‌ റബ്ബര്‍ കണക്കുകള്‍ വിക്കിയില്‍ ഇടുന്ന കാര്യം സംസാരിച്ചിരുന്നു. അപ്പോള്‍ വിശ്വം എന്നോട്‌ പറഞ്ഞത്‌ ആധികാരികമായ തെളിവുകളുണ്ടെങ്കില്‍ വിക്ക്‌ഇ പുസ്തക ശാലയില്‍ ഇടാം എന്നും പറഞ്ഞിരുന്നു. എന്നാല്‍ എനിക്ക്‌ ഒരു പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല എന്നതുകൊണ്ടാണ്‌ ജനത്തിനറിയാത്ത കണക്ക്‌ വിക്കിയില്‍ വരണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചത്‌. സത്യം പറഞ്ഞാല്‍ എനിക്ക്‌ നല്ല ഒരു ലേഖനമെഴുതുവാനുള്ള കഴിവ്‌ ഇല്ലാതെ പോയതുകൊണ്ടാണ്‌ വായനക്കാര്‍ക്ക്‌ താത്‌പര്യം തോന്നുന്ന രീതിയില്‍ എഴുതാന്‍ കഴിയാതെ പോകുന്നതും. ഏതു വിമര്‍ശനവും ഹൃദ്യമായ ഭാഷയില്‍ പലര്‍ക്കും അവതരിപ്പിക്കുവാന്‍ കഴിവുണ്ട്‌ എനിക്കതില്ല. മന്‍ജിത്‌ ഒഴികെ മറ്റുള്ളവര്‍ എഴുതിയത്‌ വായിച്ചിട്ട്‌ എനിക്ക്‌ ഒരു പ്രയാസവും തോന്നുന്നില്ല. എന്തായാലും ഞാന്‍ വിക്കിയില്‍ ലേഖനങ്ങള്‍ എഴുതുന്ന പരിപാടി അവസാനിപ്പിച്ചു. Geographical location of Bloggers എനിക്ക്‌ ചെയ്യുവാന്‍ കഴിയുമെന്നതിനാല്‍ കഴിയുമ്പോലെ സഹായിക്കാം.

    (ലിങ്ക് ഇതാ: http://keralafarmer.wordpress.com/2006/07/22/india_and_rubber/)
    ഇങ്ങനെയൊക്കെ അറിയാവുന്ന ചന്ദ്രേട്ടന്‍ ഈ 2008 ഡിസംബര്‍ മാസം ഇതൊക്കെ വിഴുങ്ങി വീണ്ടും റബ്ബര്‍ കണക്കുമായി വിക്കിബുക്സിലേക്ക് വരാനുള്ള കാരണമെന്താണ്?

    ReplyDelete
  15. ഷിജുവിന്റെ പോസ്റ്റും കമന്റുകളും ഹരീയുടെ കമന്റുമൊക്കെ വായിച്ചാല്‍ വിക്കിക്കാരുടെ ഭാഗത്താണ് ന്യായം എന്ന് മനസ്സിലാകും. ചന്ദ്രേട്ടന്റെ കണക്കുകളോ, അങ്കിളിന്റെ സംഭാവനയോ ഒരു രീതിയിലും മോശമല്ല. അവ അര്‍ഹിക്കുന്ന അംഗീകാരം തീര്‍ച്ചയായും ലഭിക്കുക തന്നെ ചെയ്യ്യും. ഇന്നല്ലെങ്കില്‍ നാളെ.

    വിക്കിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ട് അത് അവിടെ വരുന്നില്ല എന്നെ ഉള്ളൂ എന്നല്ലേ അവര്‍ പറഞ്ഞത്. അത് മനസ്സിലാക്കുക, ഈ വിവാദം/സംവാദം അവസാനിപ്പിക്കുക. അതല്ലേ നല്ലത്? എല്ലാവരുടെയും സമയം വെറുതെ ചിലവാക്കണോ?

    ReplyDelete
  16. 1) ഇതിപ്പോള്‍ വിക്കിപ്പീഡിയയില്‍ തന്നെ പോസ്റ്റ് ചെയ്യണമെന്ന് എന്താണിത്ര നിര്‍ബന്ധം? വിക്കിപ്പീഡിയയിലെ ആര്‍ട്ടിക്കിളുകള്‍ ഒരു കാരണവസാലും തൊടരുത് എന്നാണ് എന്റെ അടുത്ത് ഗൈഡ് പറഞ്ഞിട്ടുള്ളത് (പൊതുവെ അദ്ധ്യാപകര്‍ അതിന് അനുകൂലമായി പറയുന്നത് ഞാന്‍ കണ്ടിട്ടില്ല). വിക്കിപ്പീഡിയയുടെ വിലയിടിച്ചു കാണിക്കുകയല്ല ഞാന്‍. പിഎച്ച്‌ഡി മുതലായ ഗവേഷണ സംബന്ധിയായ കാര്യങ്ങള്‍ക്ക് വിക്കി കണ്ടന്റ് സാധാരണ ഗതിയില്‍ ആള്‍ക്കാര്‍ ഉപയോഗിക്കാറില്ല. അത് കൊണ്ട് തന്നെ ഈ കണ്ടന്റ് അതിന്റെ ശരിയായ സ്ഥലത്ത് കിടക്കുന്നത് കൊണ്ടേ എന്തെങ്കിലും പ്രയോജനമുണ്ടാകൂ.

    2) നോള്‍ ഉപയോഗിക്കൂ. End user-ഉടെ കയ്യില്‍ കണ്ടന്റ് എത്തണമെങ്കില്‍ നെറ്റില്‍ എവിടെയെങ്കിലും സാധനം കിടന്നാല്‍ പോരേ?

    ReplyDelete
  17. അതാ ബെസ്റ്റ്. നോളാകുമ്പോൾ വല്യ ആധികാരികതയും, എഡിറ്റിംഗും ഒന്നും ആവശ്യമില്ല. ഏതു അണ്ടനും അടകോടനും ഒരു ഗൂഗിൾ ഐഡീ ഉണ്ടെങ്കിൽ എന്തു വേണമെങ്കിലും അതിൽ ഇടാം. നോളിനെന്തെങ്കിലും ഗുണം ഉണ്ടെങ്കിൽ ഫാർമറണ്ണനായിട്ടങ്ങു അതു കുളമാക്കിക്കൊള്ളൂം. സ്പെഷലിസ്റ്റുകൾക്കു പറ്റിയ ഐറ്റം തന്നെയാണു. എന്തു ചവറും “ എന്റെ വിലപ്പെട്ട കണ്ടെത്തലുകൾ” എന്ന പേരിൽ പോസ്റ്റാം .:):)

    ReplyDelete
  18. ഒരു കാര്യം ഉറപ്പായി അങ്കിളിന്റെ കാര്യം ഞാന്‍ അവതരിപ്പിച്ചത് തെറ്റായി. കാരണം സാങ്കേതിക ജ്ഞാനമില്ല എന്നതുതന്നെ। പിന്നെ റബ്ബര്‍ കണക്കുകള്‍ അത് എന്റെ മാത്രം സൈറ്റിലും ബ്ലോഗിലും ഒതുങ്ങുന്നതാണ് നല്ലത്। ഗൂഗിള്‍, യാഹൂ, എം.എസ്.എന്‍ തുടങ്ങി ധാരാളം സെര്‍ച്ച് എഞ്ചിനുകള്‍ ഉണ്ട്। ആവശ്യക്കാരന് അത് കാട്ടിക്കൊടുത്തുകൊള്ളും. എനിക്കറിയാവുന്ന റബ്ബറിന്റെ സ്ഥിതിവിവരക്കണക്ക് പണ്ട് വിക്കിപ്പീഡിയയില്‍ ഇട്ടപ്പോള്‍ പലരും പറഞ്ഞിരുന്നു. വിക്കി ബുക്സില്‍ ചന്ദ്രേട്ടന് ഇടാന്‍ കഴിയും എന്ന്. അന്ന് വിക്കി ബുക്സില്‍ എത്തിച്ചേരുവാനുള്ള കഴിവെനിക്കില്ലായിരുന്നു. സ്വതന്ത്ര സോഫ്റ്റ് വെയര്‍ സമ്മേളനത്തോടെ അതിനൊരു പ്രേരണ ഉണ്ടായി (ആ പ്രേരണ എന്താണ് എന്ന് എനിക്കിവിടെ വിശദീകരിക്കേണ്ട ആവശ്യം ഇല്ല). പത്തുപേര്‍ പ്രയോജനം കിട്ടുന്നതാണെങ്കില്‍ ആയിക്കോട്ടെ എന്ന് ഞാനും കരുതി. ഞാന്‍ കോപ്പി റൈറ്റ് വയലേഷന്‍ നടത്തി എന്നാണല്ലോ ആദ്യ കണ്ടെത്തല്‍. അതല്ല പ്രസിദ്ധീകരിച്ച പബ്ലിക്കേഷനില്‍ നിന്നാണ് എന്ന് റഫറന്‍ കൊടുത്തിട്ടുപോലും നീക്കി. അതിന് കാരണം മറ്റൊന്നുമല്ല ആ ചാര്‍ട്ടിലെ മിസ്സിംഗ് ഫിഗര്‍ ഒന്നുമാത്രം. വെബ് ദുനിയ എന്തുകൊണ്ട് ഈ വാര്‍ത്ത കൊടുത്തു അത് അവരോട് തന്നെ ചോദിക്കുക. മറ്റ് ഏത് മാധ്യമത്തില്‍ വന്നാലും മനോരമയില്‍ ഞാന്‍ അവതരിപ്പിക്കുന്ന കണക്കുകളും വാര്‍ത്തകളും വരില്ല. അവര്‍ക്ക് ചിലപ്പോള്‍ ഈ പ്രശ്നങ്ങളുമായി കേരളഫാര്‍മര്‍ വിക്കിയില്‍ക്കാണിച്ച ചെറ്റത്തരങ്ങള്‍ എന്ന് വാര്‍ത്ത കൊടുക്കാന്‍ കഴിഞ്ഞെന്ന് വരും.
    GOOD BYE Malayalam WIKI. ഞാനിനി വിക്കിയിലേയ്ക്കില്ല. വിക്കിക്ക് വേണ്ടാത്ത വിഷയം പ്രത്യേകിച്ചും ആധികാരികതയുള്ള സ്ഥിതിവിവരക്കണക്കുകള്‍ എന്റെ വെബ് സൈറ്റില്‍ മാത്രം ഒതുക്കുന്നു. എന്നെ അക്കാര്യം അവതരിപ്പിക്കുവാന്‍ അനുവദിക്കുന്നവര്‍ ധാരാളം ഉണ്ട് ഇനിയും ഉണ്ടാവും. എന്റെ ഈ ഒരു പോസ്റ്റ് ധാരാളം മതി അതിന് തെളിവായി . കേരളഫാര്‍മര്‍ എന്ന മാരണത്തെ ഒരിക്കല്‍ക്കൂടി ഒഴിവാക്കിയതില്‍ നിങ്ങള്‍ക്കെല്ലാം സന്തോഷിക്കാം ആഘോഷിക്കാം. ഒരിക്കലും റബ്ബര്‍ ബോര്‍ഡിനെക്കറിച്ചെഴുതുമ്പോള്‍ ഈ വിശകലനം അതില്‍ പെട്ടുപോകാതെ ശ്രദ്ധിക്കുക. മലയാളം വിക്കിയില്‍ ഞാനിട്ടതെല്ലാം നീക്കുന്നു.
    ഒരിക്കല്‍ക്കൂടി ഗുഡ്ബൈ.

    ReplyDelete
  19. ഒരു കാര്യം ഉറപ്പായി അങ്കിളിന്റെ കാര്യം ഞാന്‍ അവതരിപ്പിച്ചത് തെറ്റായി. കാരണം സാങ്കേതിക ജ്ഞാനമില്ല എന്നതുതന്നെ।


    അങ്കിളിന്റെ ലേഖനം എന്തു കൊണ്ട് നീക്കം ചെയ്യപ്പെട്ടു എന്നു ലേഖനത്തിലും കമെന്റുകളിലും കൂടെ സൂചിപ്പിച്ചിട്ടുണ്ട്. അതിനപ്പുറം യാതൊരു അര്‍ത്ഥമോ വ്യാഖ്യാനമോ അതിനില്ല. സാങ്കേതിക ജ്ഞാനം വിക്കിയില്‍ എഴുതുന്നതിനു ഒരു മാനദണ്ഡവും അല്ല.

    പിന്നെ റബ്ബര്‍ കണക്കുകള്‍ അത് എന്റെ മാത്രം സൈറ്റിലും ബ്ലോഗിലും ഒതുങ്ങുന്നതാണ് നല്ലത്।.

    അതാണു കഴിഞ്ഞ മൂന്നോളം വര്‍ഷമായി പലരായി പലവിധത്തില്‍ പറയുന്നത്. പിന്നെ >ഞാന്‍ എന്ന ഗവേഷണ വിദ്യാര്‍ത്ഥി പറഞ്ഞതു മാതിരി വിക്കിയിലെ ലേഖനം പി.എച്ച്.ഡി. ക്ക് ഉപയോഗിക്കാന്‍ പറ്റില്ല എന്നൊരു ദോഷവും ഉണ്ട്. (ആ ഉപദേശം കൊടുത്ത ഗൈഡ് തന്നെ പതുങ്ങി വന്നു വിക്കി തപ്പും എന്നതു വേറെ കാര്യം.) അപ്പോ ഇതെ പോലുള്ള കണ്ടെത്തലുകളും,പഠനങ്ങളും, വിശകലനവും അടക്കമുള്ള ഒറിജനല്‍ റിസേര്‍ച്ച് അവരവരുടെ പേര്‍സണല്‍ സൈറ്റുകളീലേക്ക് തന്നെ പൊകട്ടെ.



    വെബ് ദുനിയ എന്തുകൊണ്ട് ഈ വാര്‍ത്ത കൊടുത്തു അത് അവരോട് തന്നെ ചോദിക്കുക.

    വെബ്ബ് ദുനിയയോട് മലയാളം വിക്കിപ്രവര്‍ത്തകര്‍ എന്തിനു ചൊദിക്കണം. ഒരു പോര്‍ട്ടല്‍ ഉണ്ട് എന്നു വച്ച് അതു കുറച്ച് പേരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് ഹിറ്റ് കൂട്ടാം എന്നായിരിക്കും അതിന്റെ അധികാരികള്‍ കരുതുന്നത്. ഈ പ്രശ്നത്തില്‍ മലയാളം വിക്കിപ്രവര്‍ത്തകരുടെ നിലപാട് അറിയാന്‍ ആ പോര്‍ട്ടല്‍ ശ്രമിക്കുകയോ മറ്റോ ചെയ്തിട്ടില്ല. വിക്കിയില്‍ പ്രവര്‍ത്തിക്കുന്ന ആരും അവരുടെ പിറകേ പോയി കാര്യങ്ങള്‍ ചോദിക്കാനും പൊകുന്നില്ല. അവരും വിക്കിയുടെ ഭാഗം തന്നെയാണു. കാളപെറ്റെന്ന് കേട്ടു കയറെടുത്ത് സ്വന്തം ഭാഷയിലെ ഒരു പ്രധാന ഓണ്‍ലൈന്‍ സംരഭത്തെ ആണു അവര്‍ കരിവാരിത്തേക്കാന്‍ ശ്രമിച്ചത്.

    മറ്റ് ഏത് മാധ്യമത്തില്‍ വന്നാലും മനോരമയില്‍ ഞാന്‍ അവതരിപ്പിക്കുന്ന കണക്കുകളും വാര്‍ത്തകളും വരില്ല. അവര്‍ക്ക് ചിലപ്പോള്‍ ഈ പ്രശ്നങ്ങളുമായി കേരളഫാര്‍മര്‍ വിക്കിയില്‍ക്കാണിച്ച ചെറ്റത്തരങ്ങള്‍ എന്ന് വാര്‍ത്ത കൊടുക്കാന്‍ കഴിഞ്ഞെന്ന് വരും.


    ദേ പിന്നേം മനോരയും ടയറു മുതലാളിയും. അതൊക്കെ ഇവിടെ ഓഫ് ടോപ്പിക്ക് ആണ്. മനോരമിയിലോ മാതൃഭൂമിയിലോ മറ്റ് എവിടെയും ഇതിനെക്കുറിച്ച് വാര്‍ത്ത വന്നാലും വിക്കിനയങ്ങള്‍ അത് കാരണം തിരുത്തപ്പെടാന്‍ പോകുന്നില്ല. അതിനാല്‍ തന്നെ സ്ഥിതിവിവരക്കണക്ക് ഒരു വിക്കിസംരഭത്തിലും എത്താനും പോകുന്നില്ല.

    GOOD BYE Malayalam WIKI. ഞാനിനി വിക്കിയിലേയ്ക്കില്ല.


    ഇവിടെയാണു പ്രായത്തിന്റെ പക്വത ചന്ദ്രേട്ടന്‍ കാണിക്കെണ്ട്ത്. എന്റെ പഠനം വിക്കിയിലിട്ടില്ലെങ്കില്‍ ഞാന്‍ വിക്കിയിലെഴുതില്ല എന്നു പറയുന്നത് ബാലിശം തന്നെയാണു. വിക്കിയില്‍ എഴുതണോ വേണ്ടയോ എന്നതു ഓരോരുത്തരുടെ ഇഷ്ടം. റബ്ബര്‍ എന്ന വിക്കിപീഡിയ ലേഖനത്തിലെ തെറ്റുകള്‍ പോസ്റ്റാക്കി ചന്ദ്രേട്ടന്‍ തന്റെ അറിവ് പ്രകടിപ്പിച്ച പൊസ്റ്റ് ഇപ്പ്പോഴും ബ്ളൊഗില്‍ കിടപ്പുണ്ട്. അതിലെ മിക്കവാറും തെറ്റൊക്കെ ഇപ്പോഴും വ്ക്കിയിലും ഉണ്ടാകും. വേറൊന്നും എനിക്ക് പറയാനില്ല. എന്തായാലും ഒറിജിനല്‍ റിസേര്‍ച്ച് ഒരു വിക്കിസംരംഭത്തിലും അനുവദിക്കപ്പെടില്ല.


    ഒരിക്കലും റബ്ബര്‍ ബോര്‍ഡിനെക്കറിച്ചെഴുതുമ്പോള്‍ ഈ വിശകലനം അതില്‍ പെട്ടുപോകാതെ ശ്രദ്ധിക്കുക.

    അതു വെറുതെ. ആ വിശകലനം റബ്ബര്‍ ബോര്‍ഡ് എന്ന ലേഖനത്തില്‍ വരാന്‍ യോഗ്യത ഉള്ളതാണെങ്കില്‍ അവിടെ വരിക തന്നെ ചെയ്യും.

    അങ്കിളിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് സംഭാവനയ്ക്കും ബാധകം അതു ആണു.മലയാളം കമ്പ്യൂട്ടിങിന്റെ ചരിത്രം എഴുതപ്പെടുമ്പോള്‍ അതിനു അവിടെ വരാനുള്ള യോഗ്യത ഉണ്ടെങ്കില്‍
    അത് പ്രസ്തുത ലെഖനത്തില്‍ ചേര്‍ക്കപ്പെടുക തന്നെ ചെയ്യും.

    മലയാളം വിക്കിയില്‍ ഞാനിട്ടതെല്ലാം നീക്കുന്നു.

    വിക്കിയില്‍ ചന്ദ്രേട്ടന്റെ യൂസര്‍ പെജില്‍ ഇട്ട വ്യക്തിഗത വിവരങ്ങള്‍ മാറ്റുന്നതിനു കുഴപ്പമൊന്നും ഇല്ല. അതല്ലാതെ ബാക്കി വിക്കിയില്‍ ഇട്ട ഒരു കാര്യവും നീക്കാന്‍ വിക്കിയിലെ ഒരു യൂസെര്‍ക്കും അനുമതി ഇല്ല. ലേഖനങ്ങളില്‍ എഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതു കാലാകാലം അവിടെത്തന്നെ കിടക്കും. വിക്കിയില്‍ ലേഖനങ്ങളില്‍ എഡിറ്റ് ചെയ്തു കഴിഞ്ഞാല്‍ അതു പിന്നെ സമൂഹത്തിന്റെ പൊതുസ്വത്താണു.


    ഒരിക്കല്‍ക്കൂടി ഗുഡ്ബൈ.

    എന്നോട് വന്ന് ഗുഡ് ബൈ പറഞ്ഞു പൊകാന്‍ ഇതു മലയാളം വിക്കിസംരംഭങ്ങളുടെ ആസ്ഥാനകേന്ദ്രം ഒന്നും അല്ല. ഈ പ്രശ്നത്തില്‍ എന്റെ നിലപാട് വിശദീകരിക്കുന്നതിനു മാത്രമാണു ഞാന്‍ ഈ പോസ്റ്റ് ഇട്ടതു. ഞാനും ചന്ദ്രേട്ടനെപ്പോലെ ഒരു സാധാരണ വിക്കി യൂസര്‍ മാത്രമാണു. അങ്ങനെ ആരോടും എവിടെയും ഗുഡ്ബൈ പറഞ്ഞ് എഡിറ്റ് നിര്‍ത്താനും പറ്റില്ല. ശരിക്കും അറിവ് പകര്‍ന്നു കൊടുക്കുക എന്നതാണു ചന്ദ്രേട്ടന്റെ താല്പര്യം എങ്കില്‍ റബ്ബറിന്റെ സ്ഥിതിവിവരക്കണക്കല്ലാത്ത മറ്റു മേഖലയിലുള്ള ലേഖനങ്ങളില്‍ എഡിറ്റ് നടത്തുകയാനു ഇനി വേണ്ട്ത്. പ്രത്യേകിച്ച് ഇപ്പോഴെങ്കിലും സ്ഥിതിവിവരക്കണക്കിനു പറ്റിയ ഇടമല്ല മലയാളം വിക്കിസംരംഭങ്ങള്‍ എന്നു മനസ്സിലായ സ്ഥിതിക്ക്.


    കാര്യങ്ങള്‍ എല്ലാവര്‍ക്കും വേണ്ട വിധത്തില്‍ മനസ്സിലായ സ്ഥിതിക്ക് (വെബ്ബ്ദുനിയക്കു മനസ്സിലാവില്ല എന്നറിയാം. അവരെ വിട്ടു) ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നു.

    ReplyDelete
  20. ഇത്രയുമല്ലല്ലോ ഇനിയും ഉണ്ടല്ലോ ഇവിടെ എനിക്കെതിരെ കമെന്റിടാന്‍ യോഗ്യതയുള്ളവര്‍. ഒരു റിസര്‍ച്ച് ആരെങ്കിലും ചെയ്താല്‍ ഇവിടെ വന്നവരില്‍ ഏറിയ പങ്കും മൈക്രോസോഫ്റ്റിന്റെ വക്താക്കളാണെന്ന് കാണാം. അടുത്തത് ആ പഠനം തന്നെ ആകാം അല്ലെ റഫറന്‍സുള്‍പ്പെടെ. ഉമേഷിന്റെ ജീമെയില്‍ സ്റ്റാറ്റസ് പോലും ജിമ്മി വെയില്‍സിന് വിസിറ്റിംഗ് കാര്‍ഡ് കൊടുക്കുവാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചുകൊണ്ടാണ്. ഇവിടെ സന്തോഷിനെയും കണ്ടു. കോവാലകൃഷ്ണന്റെ നല്ല പോസ്റ്റ് ഇവിടെ ലിങ്കുള്ളതുകൊണ്ട് തരം താണ ആ പോസ്റ്റ് വായിക്കുവാന്‍ ഷിജു അലക്സ് അവസരം ഉണ്ടാക്കി ക്കൊടുക്കുന്നല്ലോ. ഞാനിവിടൊക്കെ ത്തന്നെ ഉണ്ടാവും. സഭ്യമായ ഭാഷയിലെ പ്രതികരിക്കൂ. മറ്റത് അറിയാഞ്ഞിട്ടല്ല. അത്രത്തോളം തരം താണിട്ടില്ല. വിക്കിയുടെ കാര്യങ്ങള്‍ ബ്ലോഗില്‍ ചര്‍ച്ച ചെയ്തപ്പോള്‍ പലര്‍ക്കും എന്നെ വിമര്‍ശിക്കുവാന്‍ ഷിജു വേദിയൊരുക്കി ഗംഭീരം. ഇതില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിനും വിക്കിക്കും എന്തു സ്ഥാനം?

    ReplyDelete
  21. ഉത്തരം മുട്ടുമ്പൊള്‍ മുണ്ടു പൊക്കി കാണിക്കുക എന്നു കേട്ടിട്ടുണ്ടൂണ്ട്. ഇവിടിപ്പോ മൈക്രോസോഫ്റ്റിനെ ഒക്കെ കൊണ്ടു വരേണ്ട വാര്യമെന്താ. മനോരമ, ടയറു കമ്പനി, മൈക്രോസോഫ്‌‌റ്റ് ഇങ്ങനെ പല വിധ മുണ്ടുകള്‍ കുറേ നാളായി പൊക്കി കൊണ്ടിരിക്കുന്നു. ഈ വഹ സാധനങ്ങള്‍ വായിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും കൂടി സംഭാവനചെയ്യാന്‍ അനുമതി ഉള്ള ഇടമാണു വിവിധ വിക്കിസംരഭങ്ങള്‍. അല്ലാതെ അതു സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്കു മാത്രമായി തീറെഴുതി വെച്ചിട്ടൊന്നും ഇല്ല. ഈ വിഷയത്തില്‍ പ്രതികരിക്കുന്നവര്‍ ഒക്കെ സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്നരായിരിക്കണം അല്ലെന്കില്‍ വിക്കി ഉപയോക്താക്കള്‍ ആയിരിക്കണം എന്ന ഡിസ്‌‌ക്ളൈമര്‍ പൊസ്റ്റില്‍ ഇട്ടിട്ടും ഇല്ല.


    വിക്കിഉപയോക്തക്കാള്‍ കൂടുതലും സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്നവരായിരിക്കാം. എന്നു വച്ച് മൈക്രോസോ‌‌ഫ്റ്റ് ഉപയോഗിക്കുന്നവര്‍ക്ക് അവിടെ അയിത്തമൊന്നും ഇല്ല. മനോരമയിലേയും വെബ്ബ് ദുനിയയിലേയും ടയറു കമ്പനിയിലേയും ആള്‍ക്കാര്‍ക്കും അവിടെ വരാം.


    ഞാന്‍ ഈ പോസ്റ്റിന്റെ കമ്നെറ്റ് ഓപ്ഷന്‍ ഇവിടെ ക്ളോസ് ചെയ്യുന്നു. ഇനി മറുപടികള്‍ പറയാന്‍ ഉള്ളവര്‍ ഒക്കെ അവരവരുടെ ബ്ളോഗുകളീല്‍ കൂടെ പറഞ്ഞാല്‍ മതി.

    ReplyDelete